ജര്‍മ്മന്‍ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം

ബെര്‍ലിന്‍: ജര്‍മ്മനിയിലെ മന്ത്രിയ്ക്ക് സ്വവര്‍ഗവിവാഹം. വിദേശകാര്യമന്ത്രിയും ഡെപ്യൂട്ടി ചാന്‍സലറുമായ ഗൈ്വഡൊ വെസ്റ്റര്‍വെല്ലെ(48)ആണ് തന്റെ സ്വവര്‍ഗപങ്കാളിയെ വിവാഹം ചെയ്തത്.

വെള്ളിയാഴ്ച ബോണില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ആദ്യമായി പരസ്യമായി സ്വവര്‍ഗവിവാഹത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയക്കാരന്‍ എന്ന വിശേഷണം വെസ്റ്റര്‍വെല്ലെ സ്വന്തമാക്കി.

മിഖായല്‍ മ്രോണ്‍സ് എന്ന വ്യാപാരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മിഖായേലുമായി വെസ്റ്റര്‍വെല്ലെ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

ബോണിലെ മേയര്‍ നേരിട്ടാണ് വിവാഹം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട്, കൊളോണിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും തങ്ങളുടെ വിവാഹ വിരുന്ന് നടത്തി.

2003 ല്‍ ഒരു കുതിരയോട്ട മത്സര വേദിയില്‍ വച്ചാണ് മന്ത്രി മിഖാലേയിനെ കണ്ടുമുട്ടിയത്. പരസ്പരം ആകൃഷ്ട്രരായ ഇവര്‍ അന്നുമുതല്‍ ദമ്പതികളെപ്പോലെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്.

2001 മുതലാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായത്. നിയമവിധേയമാണെങ്കിലും സാധാരണ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ വിവാഹിതര്‍ക്ക് ലഭിക്കുകയില്ല.

നിത്യാനന്ദയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു

ബാംഗ്ലൂര്‍: ലൈംഗിക വിവാദത്തിലകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ്. കൊളംബോയിലെ ഓപ്പണ്‍ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ് ആണ് സ്വാമിയെ ആദരിച്ചു കൊണ്ട് ഓണററി ഡോക്ടറേറ്റ് നല്‍കുന്നത്.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹോളിസ്റ്റിക്ക് മെഡിക്കല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ആന്‍ഡ് സയന്റിഫിക് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സ്വാമിയുടെ ബിഡദ ആശ്രമം അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ആത്മീയജ്ഞാനത്തിലൂടെ ഒട്ടേറെ പേര്‍ക്ക് സ്വാമി നിത്യാനന്ദ രോഗശാന്തി നല്‍കിയെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. നവംബര്‍ 12 മുതല്‍ 14വരെ കൊളംബോയില്‍ നടക്കുന്ന ലോക ഇന്റഗ്രേറ്റഡ് മെഡിസിന്‍ സമ്മേളനത്തില്‍ നിത്യാനന്ദയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

ഇവളാള് പുപ്പുലിയാണ് കെട്ടോ....

ഇസ്ലാമബാദ്: തന്നെ തുറിച്ച് നോക്കുകയും മോശമായി കമന്റടിയ്ക്കുകയും ചെയ്ത യുവാവിന്റെ മൂക്ക് യുവതി അരിഞ്ഞു.

പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതുകാരിയായ ഷഹനാസ് ബീബിയാണ് വായ്‌നോക്കി ശല്യപ്പെടുത്തിയ ബഷീര്‍ അഹ് മദ് എന്ന യുവാവിന്റെ മൂക്ക് അരിഞ്ഞത്.

ഇയാള്‍ നാല് മക്കളുടെ പിതാവും ഷഹനാസിന്റെ അയല്‍വാസിയുമാണ്. ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിഷ്യയിലാണ് സംഭവം നടന്നത്
.

കത്തികൊണ്ടാണ് ഷഹനാസ് ബഷീറിന്റെ മൂക്ക് അരിഞ്ഞത്. സംസാരിച്ചിരിക്കാമെന്ന് പറഞ്ഞ് ഷഹനാസ് ബഷീറിനെ വീടിനടത്തുള്ള വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് ഇയാളുടെ മൂക്ക് അരിഞ്ഞശേഷം യുവതി കടന്നുകളഞ്ഞു.

ബഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഷഹനാസ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോപ്പിയടിക്കുന്ന ജട്ജിമാരുള്ളനാട്ടില്‍ ഇതും നടക്കും ?

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മലയാളി ബാലനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസ്സ്റ്റാന്‍ഡില്‍ തള്ളിയ കേസില്‍ പിതാവിന്റെ കാമുകി അറസ്റ്റിലായി.

കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും അനന്തലക്ഷ്മിയുടേയും മകന്‍ മൂന്നരവയസുകാരനായ ആദിത്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ പൂവരശി(26) ആണ് പിടിയിലായത്.

താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയകുമാര്‍ തീരുമാനിച്ചതിന്റെ പകയാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പൂവരശി പോലീസിനോട് പറഞ്ഞു.

കുടുംബാംഗമായ ജയകുമാര്‍ ഒമ്പതു വര്‍ഷമായി നാഗപട്ടണത്താണ് താമസിക്കുന്നത്. സോഫ്റ്റവെയര്‍ എന്‍ജിനീയറായ ഭാര്യ അനന്തലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.

വെല്ലൂര്‍ ആരണി സ്വദേശിയായ പൂവരശിയുമായി ജയകുമാര്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ ആദിത്യയെ പൂവരശിയുടെ അടുത്ത് ഏല്‍പിച്ച ശേഷമാണ് ജയകുമാര്‍ പലപ്പോഴും പുറത്തു പോയിരുന്നത്.

ജൂലൈ പതിനേഴിന് ശനിയാഴ്ച പുറത്തു പോയി മടങ്ങിയെത്തിയപ്പോള്‍ പൂവരശിയേയും ആദിത്യയേയും താമസസ്ഥലത്തു കാണാനില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂവരശിയെ നഗരത്തിലെ പള്ളിക്കു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി. പിറ്റേന്ന് നാഗപട്ടണം ബസ്സ്റ്റാന്‍ഡില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ ആദിത്യയുടെ ജഡവും കണ്ടെത്തി.

സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ പൂവരശി കുറ്റമേല്‍ക്കുകയായിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ജയകുമാറിന്റെ വഞ്ചനയില്‍ മനം നൊന്താണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. എംഎസ്സി ബിരുദധാരിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്താനും
മൃതദേഹം [^] ഉപേക്ഷിക്കാനും ആരുടെയങ്കിലും സഹായം കിട്ടിയോ എന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു

കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ മദനി

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോടു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി. അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ്‌ മഅദനി ഇക്കാര്യം പറഞ്ഞത്‌. മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ മഅദനി പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ തനിക്ക്‌ പങ്കുണ്‌ടെന്ന്‌ മൊഴി നല്‍കിയതായി കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ പുറത്തുവിട്ട വാര്‍ത്ത ശരിയല്ലെന്നും മഅദനി പറഞ്ഞു. ബാംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ആചാര്യ ചിന്നസ്വാമി സ്‌ഫോടനം സംബന്ധിച്ച്‌ മഅദനി മൊഴി നല്‍കിയതായി വെളിപ്പെടുത്തിയത്‌. 2009ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പാണ്‌ സ്‌ഫോടനമുണ്‌ടായത്‌

ആചാര്യയുടെ പ്രസ്താവന മഅദനിക്ക് ജാമ്യം നിഷേധിക്കാന്‍- പി.ഡി.പി



കോഴിക്കോട്: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ട സ്‌ഫോടനവുമായി മഅദനിക്ക് ബന്ധമുണ്ടെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മഅദനിക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പ്രസ്താവന നടത്തിയത്. അനന്തമായ ജയില്‍വാസത്തിലേക്ക് മഅദനിയെ തള്ളിയിടാനാണ് ഈ നീക്കം.

കുടകില്‍ മഅദനിയെ തെളിവെടുപ്പിന് കൊണ്ടുപോയെന്ന കര്‍ണാടക പോലീസിന്റെ പ്രഖ്യാപനവും തെറ്റാണ്. ബാംഗ്ലൂരില്‍ നിന്ന് കുടകിലേക്ക് യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോയി കൊണ്ടുവരിക മാത്രമാണ് ഉണ്ടായത്. അവിടെ മഅദനിയെ ഇറക്കുകയോ ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അവിടെ മഅദനിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു എന്ന രീതിയില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ജീവനും ആരോഗ്യത്തിനും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുമില്ല. ഇതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണം- ഗഫൂര്‍ പുതുപ്പാടി ആവശ്യപ്പെട്ടു.

ഉറുദുവില്‍ സംസാരിച്ചതാരാണ്? മഅദനിയോട് 72 ചോദ്യങ്ങള്‍



ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.

ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.

തടിയന്റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്​പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.

ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഖുറാന്‍ - സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകം

സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന്‍ . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം.

നന്മ മാത്രം ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്റെ താക്കോലാണ്. പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും. റംസാന്‍ നോമ്പിലൂടെ ആത്മശുദ്ധി നേടുന്ന വിശ്വാസി ഖുറാന്‍ വാക്യങ്ങളിലൂടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍. പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല സ്രോതസ്സായി ഖുറാന്‍ നിലകൊളളുന്നു.

ഖുറാന്റെ ഉദ്ദേശത്തെക്കുറിച്ചു പരമകാരുണികന്‍ അല്ലാഹു ഇങ്ങനെ അരുള്‍ചെയ്യുന്നു. ''നിങ്ങളുടെ ബുദ്ധികൊടുത്തു ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുറാന്‍ അവതീര്‍ണ്ണമായത് ''. ഇത് അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണ്. ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വളരെ വ്യക്തമാക്കുന്ന ഒരു വാക്യമാണിത്. മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുറാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

അതി സങ്കീര്‍ണ്ണായിരുന്ന ഒരു സാമൂഹ്യഘട്ടത്തിലായിരുന്നു ഖുറാന്‍ അവതരിച്ചത്. സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതുടെ ഇടയിലേക്കാണ് 'വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷവും ഖുറാനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

പുണ്യത്തിന്റെ പൂകാലം

റംസാന്‍ മാസത്തിനു സ്വാഗതം.നന്മയുടെ മാത്രം വസന്തകാലമാണ്‌റംസാന്‍.ഏതു താന്തോന്നിക്കും അവന്‍റെ ഗതകാല ജീവിതത്തെ വിലയിരുത്താനും പോരായ്മകളെ തിരുത്താനും നന്മയിലേക്ക് തിരിച്ചുവരാനും പറ്റിയ സുവര്‍ണാവസരം.സര്‍വനാഷത്തിലെക്കുംമനുഷ്യനെ നയിക്കുന്ന ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവുംനല്ലമാര്‍ഗം.മുപ്പതു ദിവസത്തെ വ്രധാനുഷ്ട്ടാനംകൊണ്ട്നമുക്ക്കിട്ടുന്ന ആത്മീയവും ബൌദ്ധികവുമായ ഒരുപാട് നേട്ടങ്ങള്‍ക്ക്‌പുറമേ ശാരീരികമായുംവളരെനല്ലതാണെന്ന് ശാസ്ത്രീയമായിതെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഇതര മതസ്ത്തരും റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നു.[ പ്രത്ത്യെകിച്ചു ഗള്‍ഫില്‍ ] .മാനുഷികമൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ എല്ലാംകൊണ്ടുംവളരെനല്ലതാണ് വ്രതം. അതുകൊണ്ട്തന്നെയാവണം പ്രപഞ്ചംപോലും റംസാന്‍ മാസംആകതമാകുംപോള്‍ വളരെയധികംസന്തോഷിക്കുന്നു. ആഒരുമാസമെങ്കിലും ഭൂമിയിലല്പം തിന്മകള്‍കുറയുന്നു.എന്നാല്‍ പുന്യമാസം വിടപറയാരാകുമ്പോള്‍ നല്ലമനുഷ്യര്‍ക്കൊപ്പം പ്രപഞ്ചവും കരയുന്നു.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളംഅവന്‍റെ കഴിഞ്ഞകാലപാപങ്ങളെ കുറിച്ച്ചിന്തിക്കുവാനും അതില്‍നിന്നു മോചിതനാകാനും പറ്റിയഅവസരംമറ്റൊന്നില്ല.അതുകൊണ്ട് സമാഗതമാകുന്ന പുണ്യറംസാന്‍മാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം ......... .

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

മോഡിയും അമിതും പിന്നെ നിയമവും

സൊറാ ബുദ്ദീന്‍ ഷേക്ക്‌ വ്യാജ ഏറ്റു മുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന്‌ പുറ ത്തേക്ക്‌ മാറ്റണമെന്ന സി.ബി.ഐ ആവശ്യ ത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന്‌ മോഡി ആരോപിക്കുന്നു. ``ഗുജറാത്ത്‌ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തെ ഒരു ശത്രുരാജ്യമായാണോ കേന്ദ്രം പരിഗണിക്കുന്നത്‌''?-രോഷാകുലനായ മോഡി ചോദിക്കുന്നു. ചെയയ്തുകൂട്ടിയ അക്രമങ്ങളും കള്ളത്തരങ്ങളും കാലാകാലങ്ങളില്‍ മറച്ചുവെക്കാന്‍ കഴിയില്ല ആര്‍കും. അതോരുപ്രാപഞ്ചികസത്യമാണ്.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.അധികാരത്തിനും സ്വന്തം കാര്യലാഭത്തിനുംവേണ്ടി നിരപരാധികളെ കൊന്നുതള്ളിയ ഒരുകാലന്റെ വിറളിപൂണ്ട ജല്‍പനങ്ങലാണ്ഇതല്ലാം.ഭൂരിപക്ഷത്തിന്റെമാത്രം മതവികാരങ്ങല്‍ക്കനുസരിച്ചുരാജ്യത്തെ നിയമസംഹിതകളെയും ജുടീഷരിയെയും എല്ലാകാലത്തും വഞ്ചിക്കാനാകില്ല.
വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌. തന്നെ അപകീര്‍ത്തിപ്പെടുത്താനായി എട്ടുവര്‍ഷമായി തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ കേസെന്നും മോഡി ആരോപിക്കുന്നു. കേസ്‌ ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട്‌ സിബിഐ കഴിഞ്ഞദിവസമാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്‌ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണെ്‌ടന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ്‌ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഇവിടെ തുടങ്ങട്ടെ അഹിംസയുടെ മരണമണി ...

Add comment

ഇങ്ങിനെയുണ്ടോ അമ്മായിപ്പോര് ?

.ഇഷ്ടമില്ലാത്ത മരുമകള്‍ തോടുന്നതല്ലാം തെറ്റായി കാണുന്ന അമ്മായിഅമ്മയുടെ നിലപാടാണ് ഇപ്പോള്‍ കേരളത്തിലെ ഹൈകൊടതിയുടെത് .ശികണ്ടികള്‍ എന്നും മറ്റും വിശേഷിപ്പിച്ച കോടതി ഇപ്പോള്‍ സര്‍ക്കാരിനെനിയന്ത്രിക്കുന്നത് മാഫിയകലാനെന്നു പറയുന്നു .ഇതില്‍ അല്പം സത്യമില്ലായ്കയില്ല .എങ്കിലും അങ്ങിനെ പറയരുതായിരുന്നു .കാരണം ഇവിടെ രാഷ്ട്രീയകൊലപാധകികളെ സംരക്ഷിക്കുകയും മത വിദ്വേശം ഇളക്കിവിടുന്നടരത്തില്‍ വിഷം കുത്തിവെക്കുന്ന അധ്യാപകരും അവര്‍ക്ക് കൊലപാധകമല്ലാത്ത ശിക്ഷവിധിക്കുകയുംചെയ്യുന്നവരെ പിടിക്കുന്നതിന്നുപകരം അദ്ധ്യാപകന്‍ ചെയയ്തതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും അതേറ്റുപാടുന്നരാഷ്ട്രീയ നേതാക്കന്മാരെയും കുറിച്ച് ഇവരെനിയന്ത്രിക്കുന്നത് ആരാണെന്ന് കാണാതെ ഇങ്ങിനെ പറയരുതായിരുന്നു .ഇങ്ങിനെയുള്ളകാര്യങ്ങള്‍ക്കും അക്രമങ്ങല്‍ക്കുമെതിരെയാണ്പട്ടാളത്തെ വിളിക്കേണ്ടത്.അതല്ലാതെ മറുവാക്ക്പറയുന്ന മരുമകളെ തല്ലാന്‍ അയല്‍വാസികളെയല്ലവിളിക്കേണ്ടത്.

കേരളം സംസ്ഥാന സര്‍ക്കാര്‍.. ?


ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ പുരോകതിയിലേക്ക്
കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെകെരളം നിന്നിടത്തുതന്നെനില്‍ക്കുന്നു . കേരളം ഒരുമാഹാസംഭവമാനെന്നു രാഷ്ട്രീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളി പറയുമ്പോഴും കേരളത്തിന്റെപുരോകമനത്തിനുവേണ്ടി വല്ലതും ചെയ്തിട്ടുനടെങ്കില്‍ അതുപ്രവാസിസമൂഹം മാത്രമാണ്.അത് എല്ലാരാഷ്ട്ട്രീയപാര്ട്ടികളുംവിസ്മരിക്കുന്നു. ദീര്‍ഗകാലത്തെകടിനാദ്വാനത്തിന്റെ ഫലമായി കുറെ അസുഖങ്ങളുംപേറി നാട്ടിലെക്കുതിരിക്കുന്നപ്രവാസികള്‍ കയ്യിലുള്ളകാഷും ബാങ്കുലോണ്‍കൂടിയെടുത്തു എന്തെന്കിലുംശിഷ്ട്ടകാലജീവിതമാര്‍ഗംതെടാമെന്നായാല്‍ അതിനും ഈ കോമരങ്ങള്‍സമ്മതിക്കില്ല ഉടനെയെത്തുംകൊടിയുമായി . ദീര്‍ഗകാലത്തെ മുറ വിളിയുടെഫലമായി ഇപ്പോള്‍ പ്രവാസിപുരനധിവാസ പദ്ധതിയുടെഭാഗമായി ഒരുപഠനകമ്മറ്റിയെ നിയമിക്കാന്‍ ആലോചിച്ച നിയമസഭാതീരുമാനം സ്വാഗതാര്‍ഹം. ഇതോരുപ്രഹസനമാവാതിരിക്കട്ടെ ?. അതോടൊപ്പം പുതിയോരുവാര്‍ത്തകണ്ടു . .കേരളത്തിന്റെ പേര്മാറ്റത്തെകുറിച്ച് { കേരള } എന്നുള്ളത് { കേരളം} എന്നാക്കണം ഇപ്പോഴത്തെസാഹജര്യത്തില്‍ ഇതുനന്നായിചേരും കാരണം ഇത് ഉന്നയിക്കുന്നവരുടെയും വൈറസ്പനികള്‍പരത്തുന്ന കൊതുകുകളുടെയുംഉദ്ദേശവും മുദ്രാവാക്യവും ഓണാണ് കേരളം ഇത് നടപ്പിലാവുകയാണെങ്കില്‍ നമുക്ക് ഇങ്ങിനെവായിക്കാം [കേരളം സംസ്ഥാന ഭാഗ്യക്കുറി ] നിയമസഭയുടെ വിലപ്പെട്ട സമയങ്ങള്‍ ഇതുപോലെയുള്ള തമാശകള്‍ക്ക് വേണ്ടിചിലവാക്കാതെ പെട്രോളിന്‍റെയുംഡീസലിന്റെയും ടാക്സ്‌ കുറക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന്നോക്കെന്റെ വെള്ളകുപ്പായക്കാരെ >>> ....ഹല്ലപിന്നെ എന്തേയ്.?

ഇവര്‍ ആരുടെ അനന്തരാവകാശികള്‍ ?



കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ആരും വേവലാതികൊള്ളുകയോ, അതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്ന് ഒട്ടു ദുഃഖത്തോടെ ചൂണ്ടിക്കാണിക്കേണ്ടിവരികയാണ്. കൗമാര പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്ന ആണ്‍ മക്കളുള്ള വീട്ടിലെ മാതാവും പിതാവും അനുഭവിക്കുന്ന നെഞ്ചിടിപ്പാണ് ആ പ്രതിസന്ധി. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളെ എന്തു ചെയ്യണം എന്ന് അറിയാത്തതിന്റെ ആധിയിലാണ് അവര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ മാത്രം വേവലാതിയായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ പേടിക്കേണ്ടത് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് എന്ന് കോഴിക്കോട് നഗരത്തിലെ പോലീസ് അധികാരികള്‍ അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കുട്ടിമോഷ്ടാക്കളുടെ സംഘങ്ങളെ നിരന്തരം പിടികൂടിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട്ടെ പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ മാസം ആദ്യത്തെ വസ്തുത പുറത്തുവന്നത്. ആദ്യമൊന്നും ആര്‍ക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം പോലീസുകാര്‍ തന്നെയും വിശ്വസിച്ചിരുന്നില്ല. കളവുമുതലായി നാല്‍പ്പത്തഞ്ചോളം മോട്ടോര്‍ സൈക്കിളുകളും അതിന്റെ പകുതിയോളം കമ്പ്യൂട്ടറുകളും കണ്ടെടുത്തപ്പോള്‍ സ്വാഭാവികമായും പോലീസുകാര്‍ കരുതിയത് ഏതോ വന്‍ മോഷണ സംഘമായിരിക്കും ഇതിനു പിന്നില്‍ എന്നാണ്. എന്നാല്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ അവര്‍ അമ്പരക്കുക തന്നെ ചെയ്തു. 15നും 18നും ഇടയില്‍ പ്രായമുള്ള 15 വിദ്യാര്‍ഥികളായിരുന്നു ഈ സംഘടിത മോഷണത്തിനു പിന്നില്‍. പഴുതില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവരുടെ ഓരോരുത്തരുടെയും പിതാക്കന്മാരെ വിളിച്ചു വരുത്തിയപ്പോഴാണ് പോലീസ് അധികൃതര്‍ ശരിക്കും അമ്പരന്നുപോയത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന മക്കള്‍ എവിടെയാണ് എത്തുന്നത് എന്നോ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നോ ആരും അറിഞ്ഞിരുന്നില്ലത്രെ. ആരും മക്കളെക്കുറിച്ച് അന്വേഷിച്ചിരുന്നുമില്ല. പത്ത് പൈസ പോലും വരുമാനമില്ലാത്ത ഇളംതരുണര്‍ രാത്രിയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും കണ്ടപ്പോള്‍ ചില പിതാക്കന്മാര്‍ ചോദിച്ചില്ല എന്നല്ല. 'കൂട്ടുകാരന്റെതാണ്' എന്ന മറുപടി കേട്ടതോടെ അവര്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ തന്നെ, സ്വന്തം മകനെ എന്തിന് അവിശ്വസിക്കണം? എന്തിന് സംശയിക്കണം? അല്ലേ?. പക്ഷേ, പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തെളിവ്‌സഹിതം കാര്യങ്ങള്‍ നിരത്തിയപ്പോള്‍ പിതാക്കന്മാരും കണ്ണുതള്ളി. ഏതായാലും മോഷ്ടാക്കളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ചെയ്തു. ആരുടെയും പേര് വെളിപ്പെടുത്തിയില്ല. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തയുടന്‍ സ്വന്തക്കാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും സൂക്ഷ്മതയോടെ വളര്‍ത്തണമെന്നും ഓരോ രക്ഷിതാവിനേയും ഓര്‍മിപ്പിച്ചു. അത്രയല്ലേ പോലീസിന് ചെയ്യാനൊക്കൂ. എന്നാല്‍ സംഗതി അവിടംകൊണ്ട് നിന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോഴിക്കോട് നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തു നിന്ന് ഇതേ ലക്ഷണങ്ങളുള്ള മറ്റൊരു സംഘം കുട്ടിക്കള്ളന്മാരെ ഒരാഴ്ചക്കിടെ പോലീസ് പിടികൂടി. കളവുമുതല്‍ മോട്ടോര്‍ സൈക്കിള്‍ തന്നെ. ഒരേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നവരാണ് ഈ സംഘത്തിലെ മോഷ്ടാക്കള്‍ എന്നൊരു പ്രത്യേകതയുമുണ്ട്. ഇവിടേയും അന്വേഷിച്ചു ചെന്നപ്പോള്‍ രക്ഷിതാക്കളുടെ അനാസ്ഥ തന്നെയാണ് കുട്ടികള്‍ക്ക് മോഷണത്തില്‍ അഭിരമിക്കാന്‍ അവസരമൊരുക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന പയ്യന്‍ രാവിലെ ബസ്സില്‍ സ്‌കൂളിലേക്ക് പോയാല്‍ വൈകുന്നേരം തിരിച്ചുവരുന്നത് 'സ്വന്തം' ബൈക്കിലാണ്. ഇതെങ്ങനെ സാധിച്ചു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല! അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇതെന്തു നഗരമാണ്? ഇതെന്തു നാടാണ്?. നേരും നെറിയുമുള്ള സാമൂഹിക ജീവിതവും സ്‌നേഹത്തിന്റെ അടുപ്പമുള്ള കുടുംബ ജീവിതവുമായിരുന്നു കേരളീയ സമൂഹത്തിന്റെ മുഖമുദ്ര. ഇന്ന് അതൊരു മേനി പറച്ചില്‍ മാത്രമാണ്. സ്വന്തം വീട്ടില്‍, തൊട്ടടുത്ത മുറിയില്‍, മക്കള്‍ എന്തു ചെയ്യുന്നു എന്നു പോലും അറിയാത്ത പിതാക്കന്മാരാണ് ഇന്നത്തെ കേരളീയര്‍. കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ പലരും കറങ്ങിത്തിരിഞ്ഞു നടക്കുന്നുണ്ട് നമുക്കു ചുറ്റും. മയക്കുമരുന്ന് ലോബിയും, കുഴല്‍പ്പണ ഇടപാടുകാരും ലൈംഗിക വിപണിക്കാരുമായിരുന്നു പണ്ട് എങ്കില്‍ പുതിയൊരു കൂട്ടരുമുണ്ട് ഇപ്പോള്‍. ഭീകര സംഘടനകളും തീവ്രവാദികളും. ഇത്തരക്കാര്‍ക്കൊക്കെയും ആണ്‍കുരുന്നുകളെ ആവശ്യമുണ്ട്. മോട്ടോര്‍ സൈക്കിളോ, കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ കൊരുത്ത് ചൂണ്ടയിട്ടാല്‍ കൊത്താന്‍ ഇഷ്ടംപോലെ കുട്ടികളുമുണ്ട് കേരളത്തില്‍. പിന്നെ മാഫിയകള്‍ക്കെന്ത് പ്രയാസം? ഗുണ്ടാ പണിയിലും കൂലിത്തല്ലിലും പരിശീലനം നേടിയ ശേഷമാണല്ലോ അടുത്തിടെ പല ചെറുപ്പക്കാരും തീവ്രവാദ ക്യാമ്പുകളിലെത്തിയത്. ഇതാണ് സാഹചര്യം. ഇത് അറിഞ്ഞുകൊണ്ടുവേണം മക്കളെ വളര്‍ത്താന്‍. പഴയതു പോലെയല്ല, കൂട്ടുകുടുംബമല്ല. ആണ്‍മക്കളെ ഗുണദോഷിക്കാനും വഴിനടത്താനും മുത്തച്ഛന്‍മാരോ അമ്മാവന്‍മാരോ വീട്ടിലുണ്ടാകില്ല. ആധുനിക കാലത്തെ പല വീട്ടിലും ജ്യേഷ്ഠന്‍മാര്‍പോലും ഉണ്ടാകില്ല. ഗുരുനാഥന്‍മാരുടെ കാര്യം പറയാനില്ല. അങ്ങനെയൊരു വംശം ഇപ്പോഴില്ലല്ലോ. മാഷുമാരും മറ്റുമല്ലേ ഉള്ളത്? അവരാരെങ്കിലും ഗുണദോഷിക്കാന്‍ ശ്രമിച്ചാല്‍ തന്നെ പയ്യന്‍സിന് അത് പിടിച്ചുകൊള്ളണമെന്നില്ല. പറഞ്ഞു വരുന്നത്, ആണ്‍കുട്ടിയുടെ ഉത്തരവാദിത്വം പിതാവിലും മാതാവിലും മാത്രമാണ് എന്നാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധി പെരുത്ത് കഴിയുന്ന അമ്പതിലേറെ രക്ഷിതാക്കളുടെ അനുഭവം അതാണ് പറഞ്ഞു തരുന്നത്. ഇത് ആ രക്ഷിതാക്കളുടെ മാത്രം പ്രശ്‌നമല്ല. കോഴിക്കോട് നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണ്‍കുട്ടികളുള്ള ഓരോ വീട്ടിലേയും പ്രശ്‌നമാണ്. കേരളം അതിവിദൂരമല്ലാത്ത ഭാവിയില്‍ മോഷ്ടാക്കളുടെ നാടായി മാറണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട പ്രശ്‌നമാണ്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..... ഇവര്‍ വീരപ്പന്‍റെ അനന്തരവര്‍ ആവാതിരിക്കട്ടെ ,,,,,,



ഹര്‍ത്താലിന്‍റെ ചില നാറിയ കഥകള്‍


ഹര്‍ത്താല്‍ദിനത്തില്‍, ഗള്‍ഫ് വ്യവസായിയും പെരിങ്ങമ്മല സ്വദേശിയുമായ പ്രസാദ്പണിക്കര്‍ക്കും കുടുംബത്തിനും നേരിട്ട അനുഭവം, സാംസ്‌കാരികകേരളത്തിനാകെ അപമാനമുണ്ടാക്കുന്നതാണ്. ഇവര്‍ സഞ്ചരിച്ച കാറും എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ കാറും സംഘര്‍ഷംഭയന്ന് വിതുര പോലീസ്‌സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്ന് ഈ കുടുംബത്തിന് രണ്ടരമണിക്കൂറിലേ റെ മാനസികവിഷമവും അപമാനവും സഹിക്കേണ്ടിവന്നു. എം.എല്‍.എയെ സ്ത്രീക്കൊപ്പം പിടികൂടിയെന്ന വാര്‍ ത്ത പ്രചരിപ്പിച്ച് സ്റ്റേഷനില്‍ തിങ്ങിക്കൂടി അവരെ അവഹേളിച്ചവര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. വസ്തുതകള്‍ മനസ്സിലാക്കാനുള്ള ക്ഷമയോ അല്പം കാരുണ്യമോ കാണിക്കാത്ത ഇത്തരക്കാര്‍ വാസ്തവത്തില്‍ ഭീരുത്വത്തിന്റെയും കാപട്യത്തിന്റെയും പ്രതീകങ്ങളാണ്. സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും കേള്‍വികേട്ട കൊച്ചുകേരളത്തിലെ മണല്‍ത്തരികള്‍പോലും ഇവരെ ഓര്‍ത്ത് ലജ്ജിക്കുന്നുണ്ടാവണം. അടുത്തകാലത്ത് സി.പി.എം. വിട്ട അബ്ദുള്ളക്കുട്ടിയോട് ഇവര്‍ക്ക് വിരോധമുണ്ടാ വാം. എന്നാല്‍, അതിന്റെപേരില്‍ ഇവര്‍ അതിക്രൂരമാ യി അപമാനിച്ചത് ഒരു തെറ്റും ചെയ്യാത്ത കുടുംബത്തെ യാണ്. മാപ്പര്‍ഹിക്കാത്തതാണ് ഈ അപരാധം.

പകയും മുന്‍വിധിയുംകൊണ്ട് അന്ധരായ ഹര്‍ത്താലനുകൂലികള്‍ സാമാന്യമര്യാദപോലും മനഃപൂര്‍വം മറന്നു. സ്റ്റേഷനില്‍വെച്ച് ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍, മലയാളം അറിയാത്തതിനാല്‍ ഭാര്യക്കും മകനും മനസ്സിലായില്ല എന്ന് പ്രസാദ്പണിക്കര്‍ പറയുമ്പോള്‍, അവിടെ നടന്നതെന്തെന്ന് ഊഹിക്കാനാവും. സ്വഭാവമികവിന്റെ കാര്യത്തില്‍ പൊതുസമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നാണ് നിന്ദ്യമായ ഈ പെരുമാറ്റം ഉണ്ടായത്. തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും കാണിച്ചത് പരിഗണിക്കാതെ പോലീസ്‌സംഘം ഇതിനി ടെ വീട്ടിലെത്തി തന്റെ അച്ഛനെ ചോദ്യംചെയ്തതായും പ്രസാദ്പണിക്കര്‍ പറഞ്ഞു. തടഞ്ഞുവെക്കാന്‍ കൂടിയ പാര്‍ട്ടിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രസാദിന്റെ ബന്ധുക്കളില്‍ ചിലര്‍, തങ്ങള്‍ അറിയുന്ന ആളാണിതെന്നു പോലീസിനോടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യത്തില്‍ പോലീസും 'ഉണര്‍ന്നു'പ്രവര്‍ത്തിച്ചുവെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച സി.പി.എം. അംഗം എം. ചന്ദ്രന്‍ വസ്തുതകള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്നത് ദുഷ്ടലാക്കോടെയാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വായിച്ച പോലീസ് റിപ്പോര്‍ട്ടില്‍നിന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമായിട്ടും എം.എല്‍.എ. തെറ്റുതിരുത്താതിരുന്നത് തികച്ചും അപലപനീയമായി.

സങ്കുചിത രാഷ്ട്രീയതാത്പര്യസംരക്ഷണത്തിനും പകപോക്കലിനും ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. പോലീസും മറ്റധികൃതരും ഈ പ്രവണതയ്കു കൂട്ടുനിന്നാല്‍, ഭീകരമായ സാംസ്‌കാരികാധഃപതനമായിരിക്കും കേരളത്തിലുണ്ടാവുക. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി നിലകൊളളുന്നവരും പുരോഗമനചിന്തയുടെ വക്താക്കളുമാണെന്ന് അഭിമാനിക്കുന്നവര്‍തന്നെ ഈ സംസ്ഥാനത്തെ കാടത്തത്തിലേക്ക് നയിക്കുന്നതിലെ വൈരുധ്യം ആരെയും അമ്പരപ്പിക്കും. മുന്‍പ് കര്‍ണാടകത്തില്‍ കമിതാക്കള്‍ക്കെതിരെയും മറ്റും ചില സംഘടനകള്‍ രംഗത്തിറങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ അവരെ അതിശക്തമായി വിമര്‍ശിച്ചാണ് തങ്ങളുടെ പുരോഗമന
വീക്ഷണത്തിന് അടിവരയിട്ടത്. എന്തായാലും, കര്‍ണാടകത്തില്‍ സദാചാരപ്പോലീസ് ചമഞ്ഞവര്‍ കുടുംബങ്ങളെ വെറുതെവിട്ടിരുന്നു. വിതുരസംഭവം കേരളീയര്‍ക്കാകെ ആശങ്കയുണ്ടാക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഞ്ചരിക്കേണ്ടിവരുന്നവര്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റുരേഖകളുമെല്ലാം കൈവശംവെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവ കൈയിലുണ്ടായാലും കൈയേറ്റത്തിനും അപമാനത്തിനും ഇരയാവില്ലെന്ന് എന്താണ് ഉറപ്പ്? സദാചാരപ്പോലീസ് ചമയുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അത് നിറവേറ്റുകതന്നെ വേണം.

പുഞ്ചിരി മെച്ചപ്പെടുത്താം...

തിരക്കിട്ട നഗരജീവിതത്തിനിടയില്‍ ഒരു ചെറുപുഞ്ചിരി തൂകാന്‍ പലരും മറന്നുപോകുന്നു. ഒരു പുഞ്ചിരി... അത് മനസ്സ് നിറയ്ക്കും.
ഇത് നല്ലൊരു മുഖ വ്യായാമമാണ്. മുഖത്ത് ഗൗരവഭാവം വരുത്താന്‍ 28 മസിലുകളുടെ ആവശ്യമുണ്ട്.
എന്നാല്‍, ഒന്നു ചിരിക്കാന്‍ 17 മസിലുകള്‍ മതിയാകും. മാത്രവുമല്ല ചിരി സംതൃപ്തി നല്‍കും. നമുക്കും കാണുന്നവര്‍ക്കും ഗൗരവഭാവമാകട്ടെ ടെന്‍ഷന്‍ പകരും.

ശാസ്ത്രം വികസിച്ചതോടെ ദന്തവിഭാഗത്തില്‍ പുതിയ ഒരു ശാഖ കൂടി പിറന്നു - സൈ്മല്‍ ഡിസൈനിങ് ആന്‍ഡ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി.

ഒരു വ്യക്തിയുടെ ചിരി മിനുക്കിയെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. പല്ലിന്റെ വൈകൃതവും വിടവുമൊക്കെയാണ് ചിലര്‍ക്ക് ചിരിക്കാന്‍ മടി ഉണ്ടാക്കുന്നത്. ഇതിനെല്ലാം പരിഹാരം ഇപ്പോള്‍ ദന്തവിഭാഗത്തിലുണ്ട്.

ചിരി സുന്ദരമാക്കാന്‍ ആദ്യം അതിന്റെ ചിത്രം എടുക്കുക. പിന്നീട് പോരായ്മകള്‍ മനസ്സിലാക്കുക. അതനുസരിച്ച് ചികിത്സിക്കുക. ചിരിയിലെ വൈകല്യം ഏതെല്ലാം തരത്തിലാണെന്ന് നോക്കാം.

* ചിരിക്കുമ്പോള്‍ പല്ലിനു നടുവിലെ വിടവ്.
* മുന്‍പല്ലുകള്‍ രണ്ടെണ്ണം മറ്റുള്ളവയെക്കാള്‍ നീളം ഉള്ളവ.
* നിര തെറ്റി വരുന്ന പല്ല്. അതായത് പല്ലിന്റെ എണ്ണം കൂടുതലായിരിക്കും.
* അടച്ച പല്ലിന്റെ നിറവ്യത്യാസം
* പല്ലിലെ കറ, മഞ്ഞ നിറം മുതലായവ
* മുന്‍പല്ലിന്റെ പകുതി ഒടിഞ്ഞത്
* ഉന്തിയ മോണ
* വായ്‌നാറ്റം
* താടിയെല്ലിലെ അപാകങ്ങള്‍

ചിരിയിലെ അപാകങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതെല്ലാമാണെങ്കിലും ഇതിന് പരിഹാര മാര്‍ഗങ്ങള്‍ ദന്തഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

* പല്ലിന്റെ വിടവ് അറിയാതിരിക്കാന്‍ അതേ നിറത്തിലുള്ള ഇനാമലെന്ന് തോന്നിക്കുന്ന കൃത്രിമ മെറ്റീരിയല്‍ ഉപയോഗിച്ച് അടയ്ക്കുക. അല്ലെങ്കില്‍ രണ്ട് പല്ലിന്റെ നടുവിലായി ബ്രിഡ്ജ് ചെയ്യുക.

* പല്ലിന്റെ നിറം തിളങ്ങുന്നതാക്കാനും കുറുക്കുവഴികളുണ്ട്. നിറം നല്‍കുന്ന ട്രേയ്കള്‍ ലഭ്യമാണ്. ഇത് രാത്രി കിടക്കുമ്പോള്‍ പല്ലില്‍ ഇട്ടാല്‍ മതി. ഒരു ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ എന്നുമാത്രം.

* മോണചികിത്സയ്ക്ക് ഒട്ടേറെ ശ്രദ്ധ നല്‍കണം. ഇതിന് ശസ്ത്രക്രിയകളും ഉണ്ട്. പലതരം ക്ലിപ്പുകളും മോണ താഴ്ത്താന്‍ ഇടാം. പല്ലിന്റെ എക്‌സ്‌റേ എടുത്തതിനു ശേഷം വേണമെന്നു മാത്രം.

* താടിയെല്ല് നീണ്ടതാണെന്ന് കരുതി വിഷമിക്കേണ്ട. താടിയെല്ലിന്റെ നീളം കുറയ്ക്കുന്നതിനും മുഖത്തിന് അനുയോജ്യമായ രീതിയില്‍ ആക്കുന്നതിനും കോസ്‌മെറ്റിക് ഡെന്റിസ്ട്രിയില്‍ സംവിധാനമുണ്ട്. ഇതിന് പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തണമെന്നു മാത്രം. ശസ്ത്രക്രിയയ്ക്ക് രണ്ടുമൂന്ന് ആഴ്ചത്തെ വിശ്രമം മതി. പല്ലിന്റെയും മോണയുടെയും വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മാറ്റുന്നതാണ് നല്ലത്.

പതിനൊന്നിനും പതിനാലിനും ഇടയ്ക്കുള്ള പ്രായത്തിലാണ് മുഖത്തിന്റെയും മോണയുടെയും ആകൃതി രൂപപ്പെടുന്നത്. അതിനാല്‍ ഈ പ്രായത്തില്‍ ദന്തചികിത്സ നടത്തുന്നതാണ് ഉത്തമം. ചികിത്സിച്ചു ഭേദമാക്കിയാലും ശരി; മനസ്സ് തുറന്ന് ചിരിച്ചാലേ മറ്റുള്ളവര്‍ക്ക് ഭംഗിയായി തോന്നൂ. സംഘര്‍ഷഭരിതമായ അവസ്ഥയില്‍ അത് ഒരു ആശ്വാസമായിരിക്കും
.

സേവനനികുതി മൂലം വിമാന യാത്രാച്ചെലവേറി


ഇക്കണോമി ക്ലാസിലുള്ള ആഭ്യന്തര, രാജ്യാന്തര യാത്രക്കാരില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ സേവനനികുതി ഈടാക്കിത്തുടങ്ങിയതോടെ വിമാന യാത്രാച്ചെലവേറി. ചെലവു കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കും നികുതി ബാധകമാക്കിയത് ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരുട്ടടിയായി.

ഇന്ധന സര്‍ച്ചാര്‍ജെന്ന പേരില്‍ അമിത തുക ഈടാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുമ്പോഴാണ് സേവന നികുതിയും ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ്സ് ക്ലാസ് യാത്രക്കാരില്‍ നിന്ന് സേവനനികുതി ഈടാക്കിയിരുന്നുവെങ്കിലും ഇക്കണോമി ക്ലാസ് യാത്രക്കാരെ ഒഴിവാക്കിയിരുന്നു. രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനമോ അല്ലെങ്കില്‍ 515 രൂപയോ ഏതാണോ കുറവ് അതാണ് സേവന നികുതിയായി ഈടാക്കുക. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് പരമാവധി ഈടാക്കുന്നത് 103 രൂപയാണ്. ടിക്കറ്റ് നിരക്കിന്റെ 10.3 ശതമാനം 103 രൂപയില്‍ കുറവാണെങ്കില്‍ അത് അടച്ചാല്‍ മതി.

നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് സേവന നികുതി ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ സേവന നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റെടുക്കുന്ന രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 1.26 ശതമാനവും ആഭ്യന്തര യാത്രക്കാരില്‍നിന്ന് 0.618 ശതമാനവുമാണ് സേവന നികുതിയായി പിരിക്കുന്നത്. ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് എടുക്കുന്നവര്‍ ഇനി ഇരട്ട സര്‍വീസ് ചാര്‍ജ് നല്‍കേണ്ട ഗതികേടിലാണിപ്പോള്‍

കുഞ്ഞുമക്കളുടെ വിശപ്പിന്റെ വിളിയില്‍ അന്നമിറങ്ങാതെ ഇവര്‍...

Wednesday, June 30, 2010
ദൈദ്: 'നിങ്ങള്‍ നല്‍കുന്ന ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങുന്നില്ല. നാട്ടില്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെയും ഭാര്യയുടെയും മാതാപിതാക്കളുടെയും മുഖമാണ് മനസ്സില്‍. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവരൊക്കെ കൂട്ട ആത്മഹത്യ ചെയ്യും. പിന്നെ ഞങ്ങള്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്?'- എട്ട് മാസത്തോളമായി ശമ്പളമില്ലാതെ സജ ലേബര്‍ ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന പോര്‍ട്ട്‌ലാന്റ് കമ്പനിയിലെ മലയാളി തൊഴിലാളികളിലൊരാള്‍ കരഞ്ഞു പറഞ്ഞതാണിത്. ഇന്നലെ സജ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച കെ.വൈ.സി.സി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തൊഴിലാളികള്‍.
കടം മൂലം നാട്ടില്‍ വീട്ടുകാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അറിഞ്ഞശേഷം ഇനിയും ഇവിടെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വീട്ടുകാര്‍ പലരും ആത്മഹത്യാ ഭീഷണി വരെ മുഴക്കിയിരിക്കുകയാണ്. പലിശക്കാരുടെ ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. വിമാന ടിക്കറ്റും ബാങ്ക് ഗാരണ്ടിയും കിട്ടിക്കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ഥിച്ചു. നാട്ടില്‍ ചെന്ന ശേഷം പൊലീസില്‍ പരാതി നല്‍കി കമ്പനിയുടമകളുടെ വീട്ടില്‍ ചെന്ന് ശമ്പള കുടിശ്ശികയും വിസക്ക് കൊടുത്ത ഒരു ലക്ഷവും വാങ്ങാന്‍ സാധിക്കുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.
കുടുംബാംഗങ്ങള്‍ നാട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങളോര്‍ത്ത് നീറുകയാണ് തൊഴിലാളികള്‍. നെയ്യാറ്റിന്‍കര സ്വദേശി സുദിത് സുരേന്ദ്രന്റെ പിതാവ് രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. കമ്പനിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകിയതിനാല്‍ ഏക മകനായ സുദിതത്തിന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സമയത്തിന് പോകാനായില്ല. മകന്‍ വരുന്നതും കാത്ത് പിതാവിന്റെ മൃതദേഹം രണ്ടുനാള്‍ ഫ്രീസറില്‍ വെക്കുകയായിരുന്നു. ഫ്രീസറിന്റെ വാടക പോലും കൊടുക്കാനുള്ള പണം കൈയ്യിലില്ലാതെയാണ് സുദിത് വിമാനം കയറിയിരിക്കുന്നത്.
കൊട്ടാരക്കര സ്വദേശി റെജിയുടെ വിവാഹം ജൂലൈ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കമ്പനി എടുക്കാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഈ യുവാവ്.
കൊല്ലം സ്വദേശിയായ ഷിബുവിന്റെ മകന്‍ ഉന്നത മാര്‍ക്ക് വാങ്ങിയാണ് പ്ലസ്ടു വിജയിച്ചത്. തുടര്‍പഠനത്തിന് ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ മാനസിക വിഷമത്തിലായ മകന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭീതിയിലാണ് ഷിബു. പലിശ കുന്നുകൂടിയതോടെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭാര്യയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നതാണ് തൊഴിലാളികളെയെല്ലാം കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
അതിനിടെ, ഇവരെ സഹായിക്കാനായി നിരവധി സംഘടനകള്‍ ദിനംപ്രതി മുന്നോട്ടുവരുന്നുണ്ട്. ദൈദ് മലയാളി അസോസിയേഷന്‍ റിലീഫ് കണ്‍വീനര്‍ പി.കെ ഫാറൂഖ് കുട്ടമംഗലം കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഡീസല്‍ എത്തിച്ചുകൊടുത്തു. ഒരു ദിവസം എ.സി പ്രവര്‍ത്തിപ്പിക്കാന്‍ 900 ദിര്‍ഹത്തിന്റെ ഡീസലാണ് വേണ്ടത്. ഷാര്‍ജയിലെ ഗ്രാന്റ് റെഡ് പെപ്പര്‍ റസ്‌റ്റോറന്റുകാര്‍ ഇന്നലെ ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്തു. ചൈല്‍ഡ് കെയര്‍ ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീകളുടെ അസോസിയേഷനായ റോഷ്‌നി ഓര്‍ഗനൈസേഷന്‍ ടെലിഫോണ്‍ കാര്‍ഡുകളും വിതരണം ചെയ്തു. നാളുകളായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസമായി.
അതേസമയം, ഷാര്‍ജയിലെ ഒരു പ്രമുഖ ഇന്ത്യന്‍ അസോസിയേഷന്റെ ഭാരവാഹികള്‍ കമ്പനിയുടമകള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്തെങ്കിലും സഹായം നല്‍കിയെന്ന് വരുത്തി തങ്ങളെ ഒഴിവാക്കാനാണ് അവരുടെ ശ്രമം. അസോസിയേഷന്‍ പ്രസിഡന്റ് ക്യാമ്പിന്റെ ഗേറ്റ് വരെ വന്ന ശേഷം ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്ത് പ്രഹസനം കാണിച്ച് മടങ്ങുകയായിരുന്നു.
തങ്ങളുമായി സംസാരിക്കാനോ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അദ്ദേഹം തയാറായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. മന്ത്രിമാരെയും സമ്പന്നരെയും സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന ഇത്തരം സംഘടനയുടെ ഭാരവാഹികളില്‍ പലര്‍ക്കും കമ്പനിയുമായി ബന്ധമുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

"അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് തോല്‍പ്പിച്ചു

രാഷ്ട്രീയക്കാരുടെയും തലപ്പത്തിരിക്കുന്നവരുടെയും അഴിമതിയില്‍ നശിച്ചുപോകുന്ന നമ്മുടെ രാജ്യത്തിന്‍റെ കായിക രംഗം ഒരുഭാഗത്ത്‌ ക്രികെറ്റ് ചൂതാട്ടം നടക്കുമ്പോള്‍ മറുഭാഗത്ത്‌ മതിയായ പരിശീലനം ലഭിക്കാതെ നല്ലപ്രതിഭകളെ കണ്ടെത്താതെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഫുട്ബോള്‍ടീം ലോക ഫുട്ബോള്‍ മാമാങ്കം നടക്കുമ്പോള്‍ അതിരറ്റ ആവേശം കൊണ്ട് ഉണ്ണാനും ഉടുക്കാനുമില്ലങ്കിലും കളി കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്ന നമ്മുടെനാട്ടിലെ ഫോട്പോള്‍ ആരാധകരുടെ സ്വപ്നം എന്നുപൂവണിയും ? റാങ്കിങ്ങില്‍ നൂരാംസ്ഥാനത്തുപോലുമെത്താന്‍ സാധിക്കാത്ത നമ്മുടെരാജ്യത്തിന്‍റെ ലോകകപ്പ്‌ ഫോട്പോള്‍ മാമാങ്കം അടുത്ത തലമുറക്കെങ്കിലും ഇങ്ങിനെ സ്വപ്നം കാണാം ..."അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് പരാജയപ്പെടുത്തി "അടുത്ത അമ്പതു വര്‍ഷത്തിനു ശേഷം .......>>>>>>
 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates