ഖുറാന്‍ - സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകം

സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന്‍ . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം.

നന്മ മാത്രം ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്റെ താക്കോലാണ്. പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും. റംസാന്‍ നോമ്പിലൂടെ ആത്മശുദ്ധി നേടുന്ന വിശ്വാസി ഖുറാന്‍ വാക്യങ്ങളിലൂടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍. പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല സ്രോതസ്സായി ഖുറാന്‍ നിലകൊളളുന്നു.

ഖുറാന്റെ ഉദ്ദേശത്തെക്കുറിച്ചു പരമകാരുണികന്‍ അല്ലാഹു ഇങ്ങനെ അരുള്‍ചെയ്യുന്നു. ''നിങ്ങളുടെ ബുദ്ധികൊടുത്തു ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുറാന്‍ അവതീര്‍ണ്ണമായത് ''. ഇത് അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണ്. ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വളരെ വ്യക്തമാക്കുന്ന ഒരു വാക്യമാണിത്. മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുറാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

അതി സങ്കീര്‍ണ്ണായിരുന്ന ഒരു സാമൂഹ്യഘട്ടത്തിലായിരുന്നു ഖുറാന്‍ അവതരിച്ചത്. സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതുടെ ഇടയിലേക്കാണ് 'വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷവും ഖുറാനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

പുണ്യത്തിന്റെ പൂകാലം

റംസാന്‍ മാസത്തിനു സ്വാഗതം.നന്മയുടെ മാത്രം വസന്തകാലമാണ്‌റംസാന്‍.ഏതു താന്തോന്നിക്കും അവന്‍റെ ഗതകാല ജീവിതത്തെ വിലയിരുത്താനും പോരായ്മകളെ തിരുത്താനും നന്മയിലേക്ക് തിരിച്ചുവരാനും പറ്റിയ സുവര്‍ണാവസരം.സര്‍വനാഷത്തിലെക്കുംമനുഷ്യനെ നയിക്കുന്ന ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവുംനല്ലമാര്‍ഗം.മുപ്പതു ദിവസത്തെ വ്രധാനുഷ്ട്ടാനംകൊണ്ട്നമുക്ക്കിട്ടുന്ന ആത്മീയവും ബൌദ്ധികവുമായ ഒരുപാട് നേട്ടങ്ങള്‍ക്ക്‌പുറമേ ശാരീരികമായുംവളരെനല്ലതാണെന്ന് ശാസ്ത്രീയമായിതെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഇതര മതസ്ത്തരും റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നു.[ പ്രത്ത്യെകിച്ചു ഗള്‍ഫില്‍ ] .മാനുഷികമൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ എല്ലാംകൊണ്ടുംവളരെനല്ലതാണ് വ്രതം. അതുകൊണ്ട്തന്നെയാവണം പ്രപഞ്ചംപോലും റംസാന്‍ മാസംആകതമാകുംപോള്‍ വളരെയധികംസന്തോഷിക്കുന്നു. ആഒരുമാസമെങ്കിലും ഭൂമിയിലല്പം തിന്മകള്‍കുറയുന്നു.എന്നാല്‍ പുന്യമാസം വിടപറയാരാകുമ്പോള്‍ നല്ലമനുഷ്യര്‍ക്കൊപ്പം പ്രപഞ്ചവും കരയുന്നു.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളംഅവന്‍റെ കഴിഞ്ഞകാലപാപങ്ങളെ കുറിച്ച്ചിന്തിക്കുവാനും അതില്‍നിന്നു മോചിതനാകാനും പറ്റിയഅവസരംമറ്റൊന്നില്ല.അതുകൊണ്ട് സമാഗതമാകുന്ന പുണ്യറംസാന്‍മാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം ......... .

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

മോഡിയും അമിതും പിന്നെ നിയമവും

സൊറാ ബുദ്ദീന്‍ ഷേക്ക്‌ വ്യാജ ഏറ്റു മുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന്‌ പുറ ത്തേക്ക്‌ മാറ്റണമെന്ന സി.ബി.ഐ ആവശ്യ ത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന്‌ മോഡി ആരോപിക്കുന്നു. ``ഗുജറാത്ത്‌ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തെ ഒരു ശത്രുരാജ്യമായാണോ കേന്ദ്രം പരിഗണിക്കുന്നത്‌''?-രോഷാകുലനായ മോഡി ചോദിക്കുന്നു. ചെയയ്തുകൂട്ടിയ അക്രമങ്ങളും കള്ളത്തരങ്ങളും കാലാകാലങ്ങളില്‍ മറച്ചുവെക്കാന്‍ കഴിയില്ല ആര്‍കും. അതോരുപ്രാപഞ്ചികസത്യമാണ്.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.അധികാരത്തിനും സ്വന്തം കാര്യലാഭത്തിനുംവേണ്ടി നിരപരാധികളെ കൊന്നുതള്ളിയ ഒരുകാലന്റെ വിറളിപൂണ്ട ജല്‍പനങ്ങലാണ്ഇതല്ലാം.ഭൂരിപക്ഷത്തിന്റെമാത്രം മതവികാരങ്ങല്‍ക്കനുസരിച്ചുരാജ്യത്തെ നിയമസംഹിതകളെയും ജുടീഷരിയെയും എല്ലാകാലത്തും വഞ്ചിക്കാനാകില്ല.
വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌. തന്നെ അപകീര്‍ത്തിപ്പെടുത്താനായി എട്ടുവര്‍ഷമായി തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ കേസെന്നും മോഡി ആരോപിക്കുന്നു. കേസ്‌ ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട്‌ സിബിഐ കഴിഞ്ഞദിവസമാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്‌ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണെ്‌ടന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ്‌ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഇവിടെ തുടങ്ങട്ടെ അഹിംസയുടെ മരണമണി ...

Add comment

ഇങ്ങിനെയുണ്ടോ അമ്മായിപ്പോര് ?

.ഇഷ്ടമില്ലാത്ത മരുമകള്‍ തോടുന്നതല്ലാം തെറ്റായി കാണുന്ന അമ്മായിഅമ്മയുടെ നിലപാടാണ് ഇപ്പോള്‍ കേരളത്തിലെ ഹൈകൊടതിയുടെത് .ശികണ്ടികള്‍ എന്നും മറ്റും വിശേഷിപ്പിച്ച കോടതി ഇപ്പോള്‍ സര്‍ക്കാരിനെനിയന്ത്രിക്കുന്നത് മാഫിയകലാനെന്നു പറയുന്നു .ഇതില്‍ അല്പം സത്യമില്ലായ്കയില്ല .എങ്കിലും അങ്ങിനെ പറയരുതായിരുന്നു .കാരണം ഇവിടെ രാഷ്ട്രീയകൊലപാധകികളെ സംരക്ഷിക്കുകയും മത വിദ്വേശം ഇളക്കിവിടുന്നടരത്തില്‍ വിഷം കുത്തിവെക്കുന്ന അധ്യാപകരും അവര്‍ക്ക് കൊലപാധകമല്ലാത്ത ശിക്ഷവിധിക്കുകയുംചെയ്യുന്നവരെ പിടിക്കുന്നതിന്നുപകരം അദ്ധ്യാപകന്‍ ചെയയ്തതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും അതേറ്റുപാടുന്നരാഷ്ട്രീയ നേതാക്കന്മാരെയും കുറിച്ച് ഇവരെനിയന്ത്രിക്കുന്നത് ആരാണെന്ന് കാണാതെ ഇങ്ങിനെ പറയരുതായിരുന്നു .ഇങ്ങിനെയുള്ളകാര്യങ്ങള്‍ക്കും അക്രമങ്ങല്‍ക്കുമെതിരെയാണ്പട്ടാളത്തെ വിളിക്കേണ്ടത്.അതല്ലാതെ മറുവാക്ക്പറയുന്ന മരുമകളെ തല്ലാന്‍ അയല്‍വാസികളെയല്ലവിളിക്കേണ്ടത്.

കേരളം സംസ്ഥാന സര്‍ക്കാര്‍.. ?


ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ പുരോകതിയിലേക്ക്
കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെകെരളം നിന്നിടത്തുതന്നെനില്‍ക്കുന്നു . കേരളം ഒരുമാഹാസംഭവമാനെന്നു രാഷ്ട്രീയകോമരങ്ങള്‍ ഉറഞ്ഞുതുള്ളി പറയുമ്പോഴും കേരളത്തിന്റെപുരോകമനത്തിനുവേണ്ടി വല്ലതും ചെയ്തിട്ടുനടെങ്കില്‍ അതുപ്രവാസിസമൂഹം മാത്രമാണ്.അത് എല്ലാരാഷ്ട്ട്രീയപാര്ട്ടികളുംവിസ്മരിക്കുന്നു. ദീര്‍ഗകാലത്തെകടിനാദ്വാനത്തിന്റെ ഫലമായി കുറെ അസുഖങ്ങളുംപേറി നാട്ടിലെക്കുതിരിക്കുന്നപ്രവാസികള്‍ കയ്യിലുള്ളകാഷും ബാങ്കുലോണ്‍കൂടിയെടുത്തു എന്തെന്കിലുംശിഷ്ട്ടകാലജീവിതമാര്‍ഗംതെടാമെന്നായാല്‍ അതിനും ഈ കോമരങ്ങള്‍സമ്മതിക്കില്ല ഉടനെയെത്തുംകൊടിയുമായി . ദീര്‍ഗകാലത്തെ മുറ വിളിയുടെഫലമായി ഇപ്പോള്‍ പ്രവാസിപുരനധിവാസ പദ്ധതിയുടെഭാഗമായി ഒരുപഠനകമ്മറ്റിയെ നിയമിക്കാന്‍ ആലോചിച്ച നിയമസഭാതീരുമാനം സ്വാഗതാര്‍ഹം. ഇതോരുപ്രഹസനമാവാതിരിക്കട്ടെ ?. അതോടൊപ്പം പുതിയോരുവാര്‍ത്തകണ്ടു . .കേരളത്തിന്റെ പേര്മാറ്റത്തെകുറിച്ച് { കേരള } എന്നുള്ളത് { കേരളം} എന്നാക്കണം ഇപ്പോഴത്തെസാഹജര്യത്തില്‍ ഇതുനന്നായിചേരും കാരണം ഇത് ഉന്നയിക്കുന്നവരുടെയും വൈറസ്പനികള്‍പരത്തുന്ന കൊതുകുകളുടെയുംഉദ്ദേശവും മുദ്രാവാക്യവും ഓണാണ് കേരളം ഇത് നടപ്പിലാവുകയാണെങ്കില്‍ നമുക്ക് ഇങ്ങിനെവായിക്കാം [കേരളം സംസ്ഥാന ഭാഗ്യക്കുറി ] നിയമസഭയുടെ വിലപ്പെട്ട സമയങ്ങള്‍ ഇതുപോലെയുള്ള തമാശകള്‍ക്ക് വേണ്ടിചിലവാക്കാതെ പെട്രോളിന്‍റെയുംഡീസലിന്റെയും ടാക്സ്‌ കുറക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന്നോക്കെന്റെ വെള്ളകുപ്പായക്കാരെ >>> ....ഹല്ലപിന്നെ എന്തേയ്.?
 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates