"അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് തോല്‍പ്പിച്ചു

രാഷ്ട്രീയക്കാരുടെയും തലപ്പത്തിരിക്കുന്നവരുടെയും അഴിമതിയില്‍ നശിച്ചുപോകുന്ന നമ്മുടെ രാജ്യത്തിന്‍റെ കായിക രംഗം ഒരുഭാഗത്ത്‌ ക്രികെറ്റ് ചൂതാട്ടം നടക്കുമ്പോള്‍ മറുഭാഗത്ത്‌ മതിയായ പരിശീലനം ലഭിക്കാതെ നല്ലപ്രതിഭകളെ കണ്ടെത്താതെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഫുട്ബോള്‍ടീം ലോക ഫുട്ബോള്‍ മാമാങ്കം നടക്കുമ്പോള്‍ അതിരറ്റ ആവേശം കൊണ്ട് ഉണ്ണാനും ഉടുക്കാനുമില്ലങ്കിലും കളി കാണാനും അതിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്ന നമ്മുടെനാട്ടിലെ ഫോട്പോള്‍ ആരാധകരുടെ സ്വപ്നം എന്നുപൂവണിയും ? റാങ്കിങ്ങില്‍ നൂരാംസ്ഥാനത്തുപോലുമെത്താന്‍ സാധിക്കാത്ത നമ്മുടെരാജ്യത്തിന്‍റെ ലോകകപ്പ്‌ ഫോട്പോള്‍ മാമാങ്കം അടുത്ത തലമുറക്കെങ്കിലും ഇങ്ങിനെ സ്വപ്നം കാണാം ..."അര്‍ജന്റിന ഇന്ത്യയെ ഏഴു ഗോളിന് പരാജയപ്പെടുത്തി "അടുത്ത അമ്പതു വര്‍ഷത്തിനു ശേഷം .......>>>>>>

നല്ല നാളേക്ക് നല്ല കുട്ടികള്‍.


കുട്ടികളുടെ മാനസിക വളര്‍ച്ചയിലും സ്വ ഭാവരൂപീകരണത്തിലും കുടുംബാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്ന കുഞ്ഞ് സംതൃപ്തിയോടെ വളരുന്നു. എന്നാല്‍ വിമര്‍ ശനങ്ങള്‍മാത്രം കേട്ടു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാനാണ് പഠിക്കുക. വിദ്വേഷത്തില്‍ വളരുന്ന കുട്ടികള്‍ കലഹങ്ങളില്‍ ഏര്‍പ്പെടുന്നു. സഹിഷ്ണുതയില്‍ വ ളരുന്ന കുഞ്ഞുങ്ങള്‍ ക്ഷമാശീലം പഠിക്കുന്നു. പ്രോത്സാഹനം വേണ്ടവിധം കിട്ടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം പുലര്‍ത്തുവാന്‍ സാധിക്കുന്നു, അഭിനന്ദനം ലഭിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നന്മകാണുവാന്‍ കഴിയുന്നു. സുരക്ഷിതത്വബോധത്തോടെ വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ വിശ്വസിക്കുവാന്‍ പഠിക്കുമ്പോള്‍ അപമാനിതരായി വളരുന്ന കുഞ്ഞുങ്ങള്‍ സ്വയം നിന്ദിക്കുകയാണ് ചെയ്യുക.

കുഞ്ഞുങ്ങളുടെ മനസില്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സത്യസന്ധത, വിനയം, പരസ്​പരസ്നേഹം എന്നീ ഗുണങ്ങള്‍ കുഞ്ഞുങ്ങള്‍ മാതാപിതാക്കളില്‍ നിന്നുകണ്ടുപഠിക്കേണ്ടതാണ്. എന്നാല്‍, അമിത പരിലാളനവും, അമിതസ്വാതന്ത്ര്യവും കുട്ടികള്‍ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

മന്ത്രിയുടെ കരിനാക്ക്


കണ്ണൂര്‍: കൃത്യമായി പറഞ്ഞാല്‍ ഏഴേ ഏഴു ദിവസം. ഇനി ഒരു തടവുകാരനും തടവുചാടാന്‍ ആലോചിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്ന്‌ പറഞ്ഞതിന്റെ ഏഴാം നാള്‍ ഒന്നല്ല, രണ്ടു പേരാണ്‌ തടവു ചാടിയിരിക്കുന്നത്‌.
വെറും തടവുകാരല്ല. കൊടുംക്രിമിനലുകള്‍. നാല്‍പ്പതു ലക്ഷത്തോളം രൂപ ചിലവാക്കി ക്ലോസ്ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷനും രഹസ്യ ക്യാമറകളുമൊക്കെ സജ്ജമാക്കി ആഭ്യന്തര മന്ത്രി ആഘോഷമായി ഉദ്ഘാടനം ചെയ്തതിന്റെ പിന്നാലെ എല്ലാ ക്യാമറ കണ്ണുകളെയും മറച്ച്‌ റിപ്പര്‍ ജയാന്ദനും റിയാസും ജയില്‍ ചാടി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞായ്ച കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗത്തിന്‌ പരിഹാസ പൂര്‍വ്വമൊരു മുപടി. 'ജയിലിലിതാ ഇന്നു മുതല്‍ ക്യാമറകളും സി സി ടി വിയും വന്നിരിക്കുകയാണ്‌. തടവുചാടാമെന്ന്‌ ഇനിയൊരാളും ചിന്തിക്കേണ്ട. അങ്ങനെ ചിന്തിച്ചാല്‍ ആ നിമിഷം അത്‌ ജയിലധികാരികള്‍ അറിയും.
ജയിലിലെ ഉദ്യോഗസ്ഥരും ശ്രദ്ധിച്ചോളൂ. ചില വേണ്ടാത്ത ഇടപാടുകളൊക്കെ ഇവിടെ നടക്കുന്നുണ്ട്‌. ഇനി അതൊന്നും വേണ്ട.. എല്ലാം ക്യാമറയില്‍ പതിയും'- കഴിഞ്ഞ ഏഴിന്‌ തിങ്കളാഴ്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂര്‍ ജയിലില്‍ നടത്തിയ പ്രസംഗം ഇങ്ങനെ. ഇന്നലെ തടവു ചാട്ടമറിഞ്ഞ്‌ ജയിലിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട്‌ ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂവെന്ന്‌ അധികൃതരുടെ പ്രതികരണം. ക്യാമറ പ്രവര്‍ത്തിച്ചില്ലേയെന്ന ചോദ്യത്തിന്‌ മഴയായതിനാല്‍ ഓഫാക്കിയെന്ന്‌ മറുപടി. വൈദ്യുതി തടസവുമുണ്ടായിരുന്നുവത്രെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപാളിച്ച എന്തുമാത്രം ഭീകരമെന്നതിനു തെളിവാണ്‌ ഇന്നലെയുണ്ടായ ജയില്‍ ചാട്ടം. മരഫ്രെയിമില്‍ നിന്ന്‌ തുരുമ്പിച്ച ഇരുമ്പു പട്ട ഇളക്കിയെടുക്കുന്ന ജോലി ഇവര്‍ ദിവസങ്ങളായി ചെയ്തു വരുന്നുണ്ടെന്നാണ്‌ കരുതേണ്ടത്‌.
അതൊന്നും രഹസ്യക്യാമറയില്‍ പതിഞ്ഞില്ല, സി സി ടി വിയില്‍ കണ്ടതുമില്ല.
വിയ്യൂര്‍ ജയിലിലായിരിക്കെ കക്കൂസ്‌ ക്ലോസറ്റ്‌ തുരന്ന്‌ അതിലൂടെ രക്ഷപ്പെടാന്‍ വഴിയൊരുക്കി പിടിയിലായതാണ്‌ മാള ഇരട്ടക്കൊലക്കേസടക്കം നിരവധി കൊലപാതകങ്ങളിലും വധശ്രമക്കേസുകളിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍. തൂക്കിക്കൊല്ലാന്‍ വിധിച്ച്‌ പിന്നീട്‌ ജീവര്യന്തമായി ശിക്ഷ ഇളവു ചെയ്ത ഈ കൊടും ക്രിമിനലിനെ ഒറ്റയ്ക്ക്‌ പാര്‍പ്പിക്കുന്നതിനു പകരം നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ റിയാസിനെ കൂടെ കിടത്തി. ഏതാനും മാസം മുമ്പ്‌ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ്‌ റിയാസ്‌. തടവുചാടാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ നേരത്തെ തന്നെ അറിയാവുന്ന രണ്ടു പേരെയും ഒരേ സെല്ലിലാക്കിയത്‌ രണ്ടു പേര്‍ക്കും ജോലി എളുപ്പമാക്കി.
കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കിലാണ്‌ ഏറ്റവുമധികം സുരക്ഷാ ക്രമീകരണങ്ങളുള്ളത്‌. തീവ്രവാദക്കേസുകളിലെ പ്രതികല്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ച ഈ ബ്ലോക്കിലാണ്‌ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയും സംഭവിച്ചത്‌. പത്താം ബ്ലോക്കിലെ തടവുകാരുടെ നീക്കങ്ങളെല്ലാം 24 മണിക്കൂറും ക്യാമറ പകര്‍ത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. മതിലിനും ക്യാമറ സ്ഥാപിച്ചതിനാല്‍ മതില്‍ ചാട്ടവും കണ്ടു പിടിക്കും. ഇതെല്ലാം വിലയിരുത്തിയായിരുന്നു ഇനി തടവുചാട്ടം ചിന്തിക്കുകയേ വേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി പ്രസംഗിച്ചത്‌.ഒരാഴ്ചക്കകം ആഭ്യന്തരമന്ത്രിയുടെ ഉത്തരം മുട്ടിച്ച്‌ തടവുകാര്‍ ജയില്‍ ചാടിയിരിക്കുകയാണ്‌. നാല്‍പ്പതു ലക്ഷത്തിന്റെ സംവിധാനങ്ങളെയും ആഭ്യന്തരമന്ത്രിയുടെ വീരവാദത്തെയും പരിഹസിച്ചു കൊണ്ട്‌.
മുമ്പ്‌ തടവുകാരുടെ മൊബെയില്‍ ഫോണ്‍ സംസാരം തടയാന്‍ സ്ഥാപിച്ച മൊബെയില്‍ ജാമര്‍ സംവിധാനത്തിനും കണ്ണൂര്‍ ജയിലില്‍ അല്‍പ്പായുസ്‌ മാത്രമാണുണ്ടായിരുന്നത്‌. മൊബെയില്‍ ജാമറില്‍ ഉപ്പിട്ട്‌ കേടുവരുത്തിയെന്നാണ്‌ സംസാരം. തടവുകാര്‍ക്ക്‌ ഇപ്പോള്‍ മൊബെയില്‍ ഫോണെത്തുന്നുണ്ടെന്നും ഒരു തടസവുമില്ലാതെ അവരിത്‌ ഉപയോഗിക്കുന്നുണ്ടെന്നും ജയിലധികാരികള്‍ തന്നെ സമ്മതിക്കുന്നു. മൊബെയില്‍ മലദ്വാരത്തികത്തു വെച്ചാണ്‌ ജയിലിലേക്ക്‌ കടത്തുന്നതെന്നും അതു പിടിക്കാന്‍ ഒരു കസേരയുണ്ടെന്നും ആഭ്യന്തരമന്ത്രി കഴിഞ്ഞയാഴ്ച പ്രസംഗിച്ചിരുന്നു. കസേരയിലിരുത്തിയാല്‍ മൊബെയില്‍ ഫോണുണ്ടെങ്കില്‍ അറിയാമത്രെ.
ഏതായാലും ആഭ്യന്തര മന്ത്രിയുടെ ആധുനിക സംവിധാനങ്ങള്‍ കണ്ണൂര്‍ ജയിലില്‍ ഒന്നുമല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌ വ്യക്തമായ പദ്ധതിയോടെ നടത്തിയ ഈ ജയില്‍ ചാട്ടം. സി പി എമ്മുകാരായ രാഷ്ട്രീയതടവുകാര്‍ക്കായി നയങ്ങള്‍ ഉദാരമാക്കിയ കണ്ണൂര്‍ ജയിലിലെ ഈ സുരക്ഷാപാളിച്ചയ്ക്ക്‌ ഉത്തരവാദികള്‍ ജയിലുദ്യോഗസ്ഥരെ നിഷ്ക്രിയരാക്കി തടവുകാര്‍ക്ക്‌ എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാക്കിയ ഭരണാധികാരികള്‍ തന്നെ.ഇവിടെ ഒരുകാര്യം നാംചിന്തിക്കണം സംഭവംനടന്നയുടനെ അവര്‍ക്കുമനസ്സിലായി കാമറ ആ
രും ഒഫ്ചെയ്തതല്ലെന്ന്.അങ്ങിനെയെങ്കില്‍പിന്നെ ഒന്നെയൊള്ളൂ ഇത് മന്ത്രിയുടെ കരിനാക്ക്തന്നെ.?

സ്തനമാണ് താരം

മോസ്‌കോ: കേട്ടാല്‍ രസകരമെന്ന്‌ ആര്‍ക്കും തോന്നും! ഇതെന്തു സ്‌ത്രീയെന്നും ചിലപ്പോള്‍ ചിന്തിച്ചേക്കാം. പക്ഷേ കാശുമുടക്കിയവര്‍ക്കേ അതിന്റെ വിഷമം മനസിലാകൂ എന്നാണ്‌ റഷ്യന്‍ മോഡല്‍ ഐറീന്‍ ഫെരാരിയുടെ പക്ഷം. സംഭവം അല്‍പം വിചിത്രമാണ്‌.

വിമാനയാത്രയ്‌ക്കിടെ തന്റെ മാറിടത്തിന്‌ കേടുപറ്റിയെന്ന്‌ ആരോപിച്ച്‌ സ്വിസ്‌ എയര്‍ലൈന്‍സിനെതിരെ ഐറീന്‍ കേസുകൊടുത്തിരിക്കുകയാണ്‌. മോസ്‌കോയില്‍ നിന്ന്‌ സൂറിച്ചിലേക്ക്‌ പോകുന്നതിനായി സ്വിസ്‌ എയര്‍ലൈന്‍സില്‍ യാത്ര ചെയ്‌തപ്പോള്‍ പറ്റിയ പരുക്കിനെതിരേയാണ്‌ 29 വയസുകാരിയായ ഐറീന്‍ കേസുമായി വന്നിരിക്കുന്നത്‌.

സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനായി ഫെരാരി ശസ്‌ത്രക്രിയയിലൂടെ തന്റെ രണ്ട്‌ മാറിടങ്ങളുടെയും വലിപ്പം കൂട്ടിയിരുന്നു. യാത്രയ്‌ക്കിടെ വിമാനം പെട്ടെന്ന്‌ ഉലയുകയും ഐറീന്റെ ഇടതുമാറിടം തൊട്ടുമുന്നിലെ സീറ്റില്‍ പോയി ഇടിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നതായി ഐറീന്‍ പറയുന്നു.

പിന്നീട്‌ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ്‌ മാറിട ശസ്‌ത്രക്രിയിലൂടെ ഉള്ളില്‍ നിക്ഷേപിച്ച സിലിക്കണ്‍ ബാഗ്‌ തകര്‍ന്നതായി കണ്ടെത്തിയത്‌. ഇടിയുടെ ആഘാതത്തില്‍ കേടുപറ്റിയ ഒമ്പത്‌ കിലോഗ്രാം വരുന്ന മാറിടത്തില്‍ വീണ്ടും ശസ്‌ത്രക്രിയ നടത്തുന്നതിന്‌ 82,500 ഡോളര്‍ നഷ്‌ടപരിഹാരമായി വിമാനക്കമ്പനി നല്‍കണമെന്നാണ്‌ ഫെരാരിയുടെ ആവശ്യം. വിമാനത്തിന്റെ സീറ്റുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതാണ്‌ ഗുരുതരമായ അപകടത്തിന്‌ ഇടയാക്കിയതെന്നും യുവതിയുടെ പരാതിയിലുണ്ട്‌.

കണ്ടില്ലേ പിണറായി സഖാവിന്‍റെ ഇരട്ടതാപ്പ്

എല്‍.ഡി.എഫിന് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ ഐ.എന്‍.എല്‍ എടുത്ത തീരുമാനം അപക്വമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഐ.എന്‍.എലിലെ ചില നേതാക്കളുടെ പ്രേരണക്ക് മറ്റുള്ളവര്‍ വഴങ്ങേണ്ടിവരികയാണുണ്ടായത്.

ജമാ അത്തെ ഇസ് ലാമിയുടേത് പൊയ്മുഖമാണെന്നും കശ്മീരിലെ തീവ്രവാദി സംഘടനകളുമായി ജമാ അത്തെ ഇസ് ലാമിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.????

ഇതുവരെ കൂടെയുണ്ടായിരുന്നപ്പോള്‍ ഇവരൊക്കെ നല്ലവരായിരുന്നോ പിണറായി സഘാവെ.? ഉടുക്കാന്‍ പറ്റാത്തത് വലിച്ചു കീറുക എന്ന നയം..എന്നല്ലാതെ എന്താ പറയ്ക ????

നിങ്ങള്ക്ക് ഒരു ജോലി ????? .

എന്തെങ്കിലും ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് ഉയര്‍ന്ന യോഗ്യതകളുമായി യുവാക്കള്‍ കമ്പനികള്‍ തോറും കയറിയിറങ്ങുമ്പോള്‍ ഇവിടെ കാണ്‍ പൂരില്‍ ഒരു കുരങ്ങിന് 10,000 രൂപ ശംബളത്തില്‍ ജോലി.

കാണ്‍പൂരിലെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആണ് മംഗള്‍സിങ് എന്ന കുരങ്ങിനെ ജോലിയില്‍ നിയമിച്ചിരിക്കുന്നത്. ഓഫീസില്‍ കയറി ശല്യമുണ്ടാക്കുന്ന മറ്റ് കുരങ്ങന്മാരെ ഓടിക്കുകയാണ് മംഗളിന്റെ ദൗത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസ് കാവല്‍.

കുരങ്ങാന്‍മാര്‍ ഏറെയുള്ള ഭാഗത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. കാമ്പസിനുള്ളില്‍ താമസിക്കുന്ന ജീവനക്കാരുടെ വീട് അലങ്കോലമാക്കുന്നതും ഓഫീസില്‍ കയറി ഫയലുകള്‍ കീറിക്കളയുന്നതും കുരങ്ങന്മാരുടെ സ്ഥിരം പണിയാണ്. ചിലപ്പോഴൊക്കെ ആളുകള്‍ക്കെതിരെയും ഇവര്‍ ആക്രമണം അഴിച്ചുവിടാറുണ്ട്.

കുരങ്ങന്മാരുടെ അക്രമം അതിരുകടന്നപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കാണ്‍പൂര്‍ മൃഗശാലയുമായി ബന്ധപ്പെട്ടു. നൂറിലേറെ വരുന്ന കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ച മൃഗശാലാ അധികൃതര്‍ ഓഫിസ് അധികൃതര്‍ക്ക് ഒരു വലിയ കൂടു നല്‍കി.

കരങ്ങന്മാരെ കെണിയില്‍പ്പെടുത്തി പിടികൂടുകയായിരുന്നു ഉദ്ദേശം. പക്ഷേ ഒരു കുരങ്ങന്‍പോലും കെണിയില്‍ വീണില്ല. തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞതനുസരിച്ച് ഓഫീസ് അധികൃതര്‍ മുഹമ്മദ് ഫരീദ് എന്നയാളുമായി ബന്ധപ്പെട്ടു.

മുഹമ്മദ് കുരങ്ങന്മാര്‍ക്ക് പരിശീലനം നല്‍കുന്നയാളാണ്. രാഷ്ട്രപതിഭവന്‍, ദില്ലി, കാണ്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവയെയെല്ലാം കുരങ്ങന്മാരില്‍ നിന്നു രക്ഷിക്കുന്നത് മുഹമ്മദാണ്.

അങ്ങനെ മുഹമ്മദ് ദൗത്യം ഏറ്റെടുത്തു. കോര്‍പ്പറേഷന്‍ ക്യാമ്പസില്‍ ഏറെയും ചുവന്നമുഖമുള്ള കുരങ്ങന്മാരാണ്. അവര്‍ക്ക് കറുത്തമുഖമുള്ള കുരങ്ങന്മാരെ പേടിയാണ്. അതുകൊണ്ട് കറുത്തവനായ മംഗള്‍സിങ്ങിനെയാണ് മുഹമ്മദ് വിട്ടുകൊടുത്തത്.

കറുത്ത മുഖവും നീണ്ടവാലുമുള്ള മംഗളിനെ കാണുമ്പോള്‍ത്തന്നെ കുരങ്ങന്‍പട ജീവനുംകൊണ്ടോടുമത്രേ. തന്റെ ജോലി മംഗള്ഡ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്

വഴി തെറ്റുന്ന പ്രവാസി

ഇന്ന്‍ ഓഗസ്റ്റ് പതിനെട്ട് നാളെയാണ് കബീര്‍ ഗള്‍ഫിലേക്ക് പോകുന്നത് പുലര്‍ച്ചെ ആറ്‌മണിക്കാണ് ഫ്ലൈറ്റ് അതുകൊണ്ട് ഇന്ന് രാത്രിവീട്ടില്‍ പരിപാടിയുണ്ട്.
അവന്‍ സ്വന്തം വീടുവിട്ട്‌ ആദ്യമായി പോവുകയാണ്. ആകെയുണ്ടായിരുന്നൊരു കൂട്ടുകാരനാണ്. ബാക്കിയെല്ലാവരും ഗള്‍ഫില്‍പോയി ചിലര്‍ വന്നു തിരിച്ചുപോയി എനിക്കെന്തോ വലിയ താല്പര്യമില്ലഗള്‍ഫിനോട്. ഇവടെതന്നെ തിരിയാന്‍ സമയമില്ല.
വണ്ടി റോഡ്സൈഡില്‍ നിര്‍ത്തി അവന്‍റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു.
ഞാന്‍ : അസ്സലാമു അലൈക്കും .
കബീര്‍ : വ അലൈക്കുമുസ്സലാം . അള്ളാ ബഷീറോ കയറിയിരിക്ക് നീയിന്നു കട നേരത്തെ അടച്ചോ ?.
ഞാന്‍ : ഇല്ല അനിയനെ നിര്‍ത്തി കുറച്ചു നേരത്തേക്ക്. എത്ര മണിക്കാണ് ഇറങ്ങുന്നത്? കാശൊക്കെ ശേരിയായോ?.
കബീര്‍ : ആധാരം വെച്ച് അന്‍പതിനായിരം കിട്ടി. പിന്നെ രണ്ടാളോടു പറഞ്ഞിട്ടുണ്ട് അതുംകിട്ടും പിന്നെ നീതന്നതും കൂടി ഒന്നെക്കാലക്ഷ്മാകും ബാക്കി എഴുപത്തയ്യായിരം അവിടെയെത്തി ജോലിയായിട്ടു ശംബലത്തില്‍നിന്നു കൊടുക്കാംഎന്നാനല്ലോപറഞ്ഞത് .
ഞാന്‍ : ഉമ്മയെവിടെ ? ഉപ്പ കിടക്കുകയാകുമല്ലേ ?
കബീര്‍ : ഉപ്പ കിടക്കുന്നു ഉമ്മ അകത്തുണ്ട്. ഉമ്മാ...ബഷീര്‍ വന്നിരിക്കണ്.
ഞാന്‍ അകത്തേക്ക് ചെന്നു ഉമ്മാ നിങ്ങള്‍ക്കെന്താ പണി ?
ഉമ്മ : മോനെ ബഷീറേ എന്താണ് നിന്‍റെ വീട്ടിലെവിശേശങ്ങള്‍ ?എല്ലാര്‍ക്കും സുകമല്ലെ ?ഞാന്‍ അടുക്കളയിലായിരുന്നു അയല്പക്കത്തുള്ളവരോക്കെയുണ്ട് രാത്രി എല്ലാവരും വരുന്നതല്ലേ .
ഞാന്‍ : എന്താ ഉമ്മാ നിങ്ങള്‍ വല്ലാണ്ടിര്യ്ക്കുന്നു ?
ഉമ്മ : ഒന്നുല്ലമോനെ കബീര്‍ നാളെ പോവുകയല്ലേ വല്ലാത്തൊരു വിശമം സ്കൂളിലും മദ്രസ്സിലുമൊക്കെ പട്ക്കാന്‍ നല്ല മിടുക്കനായിരുന്നു നിനക്കറിയുന്നതല്ലേ പത്താംക്ലാസ് നല്ല മാര്‍ക്കില്‍ പാസ്സായി. എന്നിട്ടും പഠിപ്പ്‌ നിര്‍ത്തി അദ്വാനിക്കാന്‍ തുടങ്ങി. അന്നുമുതലിന്നുവരെ അവന്‍ കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെടുന്നു. അവന്‍റെ കൂടെയുള്ളവരൊക്കെ കല്യാണം കഴിച്ചു ഇപ്പൊ പത്തിരുപത്തിമൂന്നു വയസ്സായി .കല്യാണത്തിന്റെ കാര്യം പറയുമ്പോള്‍ പറയും സുംയ്യന്റെയും ജമീലന്റെയും കഴിഞ്ഞിട്ടുമതിയെന്ന്‍.അവരെയും കേട്ടിക്കേണ്ട സമയം ആയില്ലേ ? എല്ലാം അവനു കിട്ടുന്നതുകൊണ്ട് ആയിട്ട് വേണ്ടേ ?അവന്‍റെ കോലം കണ്ടോ ?. ഉപ്പാക്ക് മരുന്ന്‍ വാങ്ങാന്‍ തന്നെ ഒരു സംഖ്യ വേണം .പിന്നെ നിന്നെപോലെയുള്ളവര്‍ ഉള്ളതുകൊണ്ട് ഇങ്ങിനെ പോകുന്നു. .അതിനിടയിലാണ് ഇങ്ങിനെയൊരു വിസയുടെ കാര്യം വന്നത്. എല്ലാരുംകൂടി സഹായിച്ചു ഇതുവരെയായി.എന്‍റെ മോനെ പടചോന്കാക്കട്ടെ ....നീയിരിക്ക് ചോറ് ബെയിച്ചിട്ടു പോയാല്‍മതി. കുട്മ്ബക്കരോക്കെ വന്നു തുടങ്ങി അല്‍പ്പം കഴിഞ്ഞു കബീരിനോട് യാത്ര പറഞ്ഞു ഞാനിറങ്ങി ....
അവന്‍ പോയ്ട്ടു ഒരുമാസം കഴിഞ്ഞു. എനിക്കയച്ച ആദ്യത്തെ കട്ട് കിട്ടി. പ്രിയപ്പെട്ട ബഷീര്‍ എനിക്കിവിടെ സുഖം നിനക്ക് സുഖമല്ലേ? നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞപോള്‍ വല്ലാത്ത സങ്കടം തോന്നി. നിന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ ?എന്‍റെ വീട്ടിലേക്കും ഇടക്ക് ശ്രദ്ധിക്കണം. എല്ലാവരോടും എന്‍റെ അന്വേഷണം പറയണം . എനിക്കിവിടെ ഒരുപാട് കൂട്ടുകാരുണ്ട് എല്ലാവരും മലയാളികളാണ് . പിന്നെ അടുത്ത മാസം ഇകാമ കിട്ടും അത് കഴിഞ്ഞു ജോലിയായിട്ട് ഇനിഞാന്‍ എഴുതാം പ്രിയത്തില്‍ നിന്‍റെ പ്രിയ കൂട്ടുകാരന്‍ ..........
പിന്നീടു മൂന്ന് മാസം കഴിഞ്ഞാണ് അടുത്ത കത്ത് വന്നത് . അതില്‍ ഇകാമ കിട്ടി ജോലിയായി ഒരു സൂപര്‍ മാര്‍ക്കറ്റില്‍ സൈല്സ്മാനായിട്ടാണ് . സുഗമാണ് എണ്ണൂര്‍ റിയാല്‍ ശമ്പളമുണ്ട് . ഭക്ഷണവും താമസവും കമ്പനിയാണ് തരുന്നുണ്ട് . അതുകൊണ്ട് കുറച്ചു കാശ് വിസന്‍റെ ആള്‍ക്ക് കൊടുക്കും . ബാകിവരുന്നത് വീട്ടിലേക്കയക്കും കടങ്ങള്‍ കുറെയുണ്ടല്ലോ. നിന്‍റെ കാശുംതരാനുണ്ടല്ലോ .......
പിന്നീട് രണ്ടു വര്‍ഷത്തിനിടക്ക് ഒന്ന്‍ രണ്ടു കത്തുകള്‍ വന്നു . അവസാനംവന്ന കത്തില്‍ ഒരുവര്‍ഷം കൂടി കഴിഞ്ഞിട്ടേ നാട്ടില്‍ വരുന്ന കാര്യം ആലോജിക്കുന്നോള്ളൂ എന്ന് എഴുതിയിരുന്നു . ...
ഇപ്പോള്‍ നാലുവര്‍ഷം . ഒരു വിവരവുമില്ലായിരുന്നു . അതിനിടയില്‍ അവന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ് അറിയുന്നത് കഴിഞ്ഞ ഒരു വര്‍ഷമായിട്ടു വിവരങ്ങലോന്നുമില്ല . ക്കശുമില്ല. അതിനിടയില്‍ വാപ്പമരിച്ചു. ഇപ്പോള്‍ പെങ്ങന്മാര്‍ ജോലിക്കുപോകുന്നു . അവര്‍ക്ക് കിട്ടുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞുപോകുന്നു . വീട്ടുകാര്‍ സൌദിയിലുള്ള ആരോടൊക്കെയോ ബന്ധപ്പെട്ടപ്പോള്‍ അവന്‍ വരും ഇപ്പോള്‍ ജോലി വേറെ സ്ഥലത്താണ് ശമ്പളം ശെരിക്കു കിട്ടുന്നില്ല എന്നൊക്കെയാണ് അറിയാന്‍ സാധിച്ചത് . എല്ലാം കേട്ടപ്പോള്‍ വല്ലാത്ത വിശമം തോന്നി . എന്‍റെ പ്രിയകൂട്ടുകാരന് എന്തുപറ്റി ?. ... പടച്ചവന്‍റെ ഒരു പരീക്ഷണം . എത്ര നല്ലവനായിരുന്നു അവന്‍ ?. എല്ലാവരോടും ചിരിച്ചു കളിച്ചും അഞ്ചു വ്ഖ്‌തും നിസ്കരിച്ചും അദ്വാനിച്ചു കുടുംബം നോകിയിരുന്ന ഒരുവനായിരുന്നിട്ടും ഇങ്ങിനെ ഒരു പരീക്ഷണം ...... ?

ഒരുപാട് ആലോചിച്ചു. അടുത്ത മാസം തന്നെ ഒരു വിസിറ്റിംഗ് വിസയും തരപ്പെടുത്തി ഞാനും സൌദിയിലെത്തി . അന്വേഷിച്ചു. കൂട്ടുകാരെയും വേണ്ടപ്പെട്ട എല്ലാവരെയും കണ്ടു അതില്‍ നല്ലവരും അല്ലാത്തവരും ഉണ്ടായിരുന്നു. അവരില്‍ നിന്നൊക്കെ ഞാന്‍ അരിഞ്ഞത് ഞാന്‍ കണ്ടിരുന്ന
ഞാന്‍ അന്വേഷിച്ചുവന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനായ കബീറിനെ കുറിച്ചല്ലായിരുന്നു ...
മറിച്ച് കൂട്ടുകാരുമൊത്ത് വെള്ളമടിച് ചീട്ടും കളിച്ചു ഇടക്ക് മറ്റുള്ളവരുമായി അടിയുണ്ടാക്കുന്ന ഒരു കബീരിനെയായിരുന്നു . ഒടുവില്‍ ഒരു അന്യരാജ്യക്കാരിയുമായി അടുപ്പത്തിലാവുകയും അവന്‍റെ ഉണ്ടായിരുന്ന സമ്പാദ്യം എല്ലമെടുത്ത് അവ്ല്നാടുവിട്ടു എന്നും . അതിനുശേഷം ഒരു അടിപിടി കേസില്‍ പെട്ട് അവന്‍ സൌദിയിലെ ജൈലിലാണ്. അവനു വേണ്ടി ഹാജരായിരുന്ന വക്കീലുമായി സംസാരിച്ചു.
തെളിവുകളെല്ലാം അവനു പ്രതികൂലമായത്‌ കൊണ്ട് ആറുവര്‍ഷത്തെ ജയില്‍ വാസം വിധിക്കപ്പെട്ടുവെന്നും അറിയാന്‍ സാധിച്ചു .. എല്ലാമറിഞ്ഞിട്ടും വിശ്വാസമായില്ല എനിക്ക് . ഒടുവില്‍ ഒരു സങ്കടനയുടെ സഹായത്താല്‍ ജൈലില്‍പോയി അവനെ കണ്ടു ...എന്ത് പറയണമെന്നറിയാതെ വിഷമിച്ചുപോയിഞ്ഞാന്‍ . എങ്ങിനെ ഇത്ര മാറാന്‍കഴിഞ്ഞു അവന്.....? സങ്കടം ഉള്ളിലോതുക്കികൊണ്ട് ഞാന്‍ തിരിച്ചു അവന്‍റെ വീട്ടില്‍ എന്ത് പരയുമെന്നറിയാതെ..ഇതാണോ പ്രവാസം .......????
നാസിര്‍ കാരാട്ട്
"കടലിലെ തിരയും കണ്ണൂരിലെ പകയും അടങ്ങുമോ.....................?
 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates