ഇവളാള് പുപ്പുലിയാണ് കെട്ടോ....

ഇസ്ലാമബാദ്: തന്നെ തുറിച്ച് നോക്കുകയും മോശമായി കമന്റടിയ്ക്കുകയും ചെയ്ത യുവാവിന്റെ മൂക്ക് യുവതി അരിഞ്ഞു.

പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതുകാരിയായ ഷഹനാസ് ബീബിയാണ് വായ്‌നോക്കി ശല്യപ്പെടുത്തിയ ബഷീര്‍ അഹ് മദ് എന്ന യുവാവിന്റെ മൂക്ക് അരിഞ്ഞത്.

ഇയാള്‍ നാല് മക്കളുടെ പിതാവും ഷഹനാസിന്റെ അയല്‍വാസിയുമാണ്. ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിഷ്യയിലാണ് സംഭവം നടന്നത്
.

കത്തികൊണ്ടാണ് ഷഹനാസ് ബഷീറിന്റെ മൂക്ക് അരിഞ്ഞത്. സംസാരിച്ചിരിക്കാമെന്ന് പറഞ്ഞ് ഷഹനാസ് ബഷീറിനെ വീടിനടത്തുള്ള വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവച്ച് ഇയാളുടെ മൂക്ക് അരിഞ്ഞശേഷം യുവതി കടന്നുകളഞ്ഞു.

ബഷീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ഷഹനാസ്, സഹോദരന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോപ്പിയടിക്കുന്ന ജട്ജിമാരുള്ളനാട്ടില്‍ ഇതും നടക്കും ?

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മലയാളി ബാലനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസ്സ്റ്റാന്‍ഡില്‍ തള്ളിയ കേസില്‍ പിതാവിന്റെ കാമുകി അറസ്റ്റിലായി.

കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും അനന്തലക്ഷ്മിയുടേയും മകന്‍ മൂന്നരവയസുകാരനായ ആദിത്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ പൂവരശി(26) ആണ് പിടിയിലായത്.

താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയകുമാര്‍ തീരുമാനിച്ചതിന്റെ പകയാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് പൂവരശി പോലീസിനോട് പറഞ്ഞു.

കുടുംബാംഗമായ ജയകുമാര്‍ ഒമ്പതു വര്‍ഷമായി നാഗപട്ടണത്താണ് താമസിക്കുന്നത്. സോഫ്റ്റവെയര്‍ എന്‍ജിനീയറായ ഭാര്യ അനന്തലക്ഷ്മി തമിഴ്‌നാട് സ്വദേശിയാണ്.

വെല്ലൂര്‍ ആരണി സ്വദേശിയായ പൂവരശിയുമായി ജയകുമാര്‍ ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിനാല്‍ ആദിത്യയെ പൂവരശിയുടെ അടുത്ത് ഏല്‍പിച്ച ശേഷമാണ് ജയകുമാര്‍ പലപ്പോഴും പുറത്തു പോയിരുന്നത്.

ജൂലൈ പതിനേഴിന് ശനിയാഴ്ച പുറത്തു പോയി മടങ്ങിയെത്തിയപ്പോള്‍ പൂവരശിയേയും ആദിത്യയേയും താമസസ്ഥലത്തു കാണാനില്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൂവരശിയെ നഗരത്തിലെ പള്ളിക്കു സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി. പിറ്റേന്ന് നാഗപട്ടണം ബസ്സ്റ്റാന്‍ഡില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ ആദിത്യയുടെ ജഡവും കണ്ടെത്തി.

സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ പൂവരശി കുറ്റമേല്‍ക്കുകയായിരുന്നു. കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ബസില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ജയകുമാറിന്റെ വഞ്ചനയില്‍ മനം നൊന്താണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. എംഎസ്സി ബിരുദധാരിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്താനും
മൃതദേഹം [^] ഉപേക്ഷിക്കാനും ആരുടെയങ്കിലും സഹായം കിട്ടിയോ എന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു

കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ മദനി

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോടു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി. അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ്‌ മഅദനി ഇക്കാര്യം പറഞ്ഞത്‌. മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ മഅദനി പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ തനിക്ക്‌ പങ്കുണ്‌ടെന്ന്‌ മൊഴി നല്‍കിയതായി കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ പുറത്തുവിട്ട വാര്‍ത്ത ശരിയല്ലെന്നും മഅദനി പറഞ്ഞു. ബാംഗളൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ആചാര്യ ചിന്നസ്വാമി സ്‌ഫോടനം സംബന്ധിച്ച്‌ മഅദനി മൊഴി നല്‍കിയതായി വെളിപ്പെടുത്തിയത്‌. 2009ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പാണ്‌ സ്‌ഫോടനമുണ്‌ടായത്‌

ആചാര്യയുടെ പ്രസ്താവന മഅദനിക്ക് ജാമ്യം നിഷേധിക്കാന്‍- പി.ഡി.പി



കോഴിക്കോട്: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ട സ്‌ഫോടനവുമായി മഅദനിക്ക് ബന്ധമുണ്ടെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മഅദനിക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പ്രസ്താവന നടത്തിയത്. അനന്തമായ ജയില്‍വാസത്തിലേക്ക് മഅദനിയെ തള്ളിയിടാനാണ് ഈ നീക്കം.

കുടകില്‍ മഅദനിയെ തെളിവെടുപ്പിന് കൊണ്ടുപോയെന്ന കര്‍ണാടക പോലീസിന്റെ പ്രഖ്യാപനവും തെറ്റാണ്. ബാംഗ്ലൂരില്‍ നിന്ന് കുടകിലേക്ക് യാതൊരു സുരക്ഷാക്രമീകരണവുമില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോയി കൊണ്ടുവരിക മാത്രമാണ് ഉണ്ടായത്. അവിടെ മഅദനിയെ ഇറക്കുകയോ ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അവിടെ മഅദനിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു എന്ന രീതിയില്‍ തെറ്റായ പ്രചാരണം നടത്തുകയാണ് കര്‍ണാടക പോലീസ് ചെയ്തത്. അദ്ദേഹത്തിന്റെ ജീവനും ആരോഗ്യത്തിനും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുമില്ല. ഇതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ പ്രത്യേക ശ്രദ്ധ നല്‍കണം- ഗഫൂര്‍ പുതുപ്പാടി ആവശ്യപ്പെട്ടു.

ഉറുദുവില്‍ സംസാരിച്ചതാരാണ്? മഅദനിയോട് 72 ചോദ്യങ്ങള്‍



ബാംഗ്ലൂര്‍: സൂഫിയയുടെ ഫോണില്‍ മഅദനിയുമായി ഉറുദുവില്‍ സംസാരിച്ചതാരാണ്? പോലീസ് കസ്റ്റഡിയിലുള്ള മഅദനിയില്‍നിന്ന് അന്വേഷണസംഘത്തിന് അറിയേണ്ട സുപ്രധാന വിവരം ഇതാണ്. മഅദനിയെ ചോദ്യം ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 72 ചോദ്യങ്ങളുടെ ചോദ്യാവലിയും.

ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നറിയുന്നു. ചോദ്യം ചെയ്യലിനോട് മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് സിറ്റി പോലീസ് ജേയന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സൂചന നല്‍കി.

തടിയന്റവിട നസീറിനെ വര്‍ഷങ്ങളായി അറിയാമെന്ന് സമ്മതിച്ച മഅദനി പക്ഷേ, അയാളുമായി ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ താന്‍ കുടകില്‍ പോയിട്ടില്ലെന്ന പഴയ നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍, മഅദനി വേണ്ടത്ര സഹകരിക്കുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യക്തമായ നിയമോപദേശത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മഅദനി എത്തിയിരിക്കുന്നതെന്ന് മറുപടികളില്‍നിന്ന് പോലീസിനു ബോധ്യമായിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ ഭാഗമായി 72 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും മഅദനിക്കായി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. തടിയന്റവിട നസീറുമായുള്ള ബന്ധത്തിന്റെ സ്വഭാവം, നസീറിന്റെയും സര്‍ഫ്രാസ് നവാസിന്റെയും അന്‍വാര്‍ശ്ശേരി സന്ദര്‍ശനങ്ങള്‍, കോഴിക്കോട് മുക്കത്തെ ആയുര്‍വേദ ആസ്​പത്രിയിലെ ചികിത്സ, കുടകുസന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നറിയുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ മഅദനി വേണ്ടത്ര വെളിപ്പെടുത്തലുകള്‍ നടത്താത്തതിനാല്‍ ശനിയാഴ്ച മുതല്‍ തെളിവുകള്‍ക്കു പുറമേ കൂട്ടുപ്രതികളെയും കൂടി ഉപയോഗിച്ചുള്ള ചോദ്യംചെയ്യല്‍ തുടങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനായി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നടപടി തുടങ്ങി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ചയോടെ ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ, സേ്ഫാടനത്തിനു മുമ്പ് ഫോണില്‍ മഅദനിയുമായി ഒരാള്‍ ഉറുദുവില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്കുവന്ന വിളിയില്‍ സംസാരിച്ചിരിക്കുന്നത് മഅദനിയാണെന്ന് ശബ്ദപരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തടിയന്റവിട നസീര്‍ ഉപയോഗിച്ചിരുന്ന ആറു സിം കാര്‍ഡുകളിലൊന്നില്‍നിന്നാണ് വിളി വന്നിരിക്കുന്നത്. മുന്‍ സിമി പ്രവര്‍ത്തകനും ബാംഗ്ലൂര്‍ സേ്ഫാടനക്കേസിലെ സാക്ഷിയുമായ യൂസഫാണ് വ്യാജ മേല്‍വിലാസമുപയോഗിച്ച് ഈ സിം കാര്‍ഡ് തടിയന്റവിട നസീറിനു തരപ്പെടുത്തിക്കൊടുത്തിരിക്കുന്നത്. തടിയന്റവിട നസീര്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉറുദുവില്‍ സംസാരിച്ചത് എന്നാണ് അന്വേഷണസംഘത്തിന് അറിയേണ്ടത്. കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ അതു നിര്‍ണായകമായിരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.

ക്യാമ്പില്‍ മഅദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ള റഫീഖിനെയും പ്രഭാകറിനെയും വെള്ളിയാഴ്ച ബാംഗ്ലൂരില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ പരേഡ് നടത്തി. മജിസ്‌ട്രേട്ടിനു മുന്നില്‍വെച്ച് പരേഡ് നടത്താനാണ് ബാംഗ്ലൂര്‍ പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിറ്റി പോലീസ് ജോയന്റ് കമ്മീഷണര്‍ അലോക്കുമാര്‍ വിസമ്മതിച്ചു.

ഇത്തരം വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവെടുപ്പിനായി മഅദനിയെ തീവ്രവാദ ക്യാമ്പ് നടന്ന കുടകിലെ ലക്കേരി എസ്റ്റേറ്റിലെ ക്യാമ്പില്‍ കൊണ്ടുപോകുന്നത് പോലീസ് പുനഃപരിശോധിക്കുന്നുണ്ട്. റഫീഖും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞാല്‍പ്പിന്നെ കുടകിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. മാത്രമല്ല, മഅദനിയുടെ രോഗാവസ്ഥയും സുരക്ഷാപ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അവസാന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഖുറാന്‍ - സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകം

സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന്‍ . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം.

നന്മ മാത്രം ചെയ്യാനും തിന്മവിലക്കാനും കല്പിക്കുന്ന ഈ ഗ്രന്ഥം വിജ്ഞാനത്തിന്റെ താക്കോലാണ്. പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും. റംസാന്‍ നോമ്പിലൂടെ ആത്മശുദ്ധി നേടുന്ന വിശ്വാസി ഖുറാന്‍ വാക്യങ്ങളിലൂടെ അപരിമേയമായ കാരുണ്യത്തിലേക്കും ജ്ഞാനത്തിലേക്കും സഞ്ചരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുറാന്‍. പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല സ്രോതസ്സായി ഖുറാന്‍ നിലകൊളളുന്നു.

ഖുറാന്റെ ഉദ്ദേശത്തെക്കുറിച്ചു പരമകാരുണികന്‍ അല്ലാഹു ഇങ്ങനെ അരുള്‍ചെയ്യുന്നു. ''നിങ്ങളുടെ ബുദ്ധികൊടുത്തു ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുറാന്‍ അവതീര്‍ണ്ണമായത് ''. ഇത് അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണ്. ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വളരെ വ്യക്തമാക്കുന്ന ഒരു വാക്യമാണിത്. മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുറാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.

അതി സങ്കീര്‍ണ്ണായിരുന്ന ഒരു സാമൂഹ്യഘട്ടത്തിലായിരുന്നു ഖുറാന്‍ അവതരിച്ചത്. സുഖഭോഗങ്ങളിലും അധാര്‍മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതുടെ ഇടയിലേക്കാണ് 'വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷവും ഖുറാനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

പുണ്യത്തിന്റെ പൂകാലം

റംസാന്‍ മാസത്തിനു സ്വാഗതം.നന്മയുടെ മാത്രം വസന്തകാലമാണ്‌റംസാന്‍.ഏതു താന്തോന്നിക്കും അവന്‍റെ ഗതകാല ജീവിതത്തെ വിലയിരുത്താനും പോരായ്മകളെ തിരുത്താനും നന്മയിലേക്ക് തിരിച്ചുവരാനും പറ്റിയ സുവര്‍ണാവസരം.സര്‍വനാഷത്തിലെക്കുംമനുഷ്യനെ നയിക്കുന്ന ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവുംനല്ലമാര്‍ഗം.മുപ്പതു ദിവസത്തെ വ്രധാനുഷ്ട്ടാനംകൊണ്ട്നമുക്ക്കിട്ടുന്ന ആത്മീയവും ബൌദ്ധികവുമായ ഒരുപാട് നേട്ടങ്ങള്‍ക്ക്‌പുറമേ ശാരീരികമായുംവളരെനല്ലതാണെന്ന് ശാസ്ത്രീയമായിതെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഇതര മതസ്ത്തരും റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നു.[ പ്രത്ത്യെകിച്ചു ഗള്‍ഫില്‍ ] .മാനുഷികമൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ എല്ലാംകൊണ്ടുംവളരെനല്ലതാണ് വ്രതം. അതുകൊണ്ട്തന്നെയാവണം പ്രപഞ്ചംപോലും റംസാന്‍ മാസംആകതമാകുംപോള്‍ വളരെയധികംസന്തോഷിക്കുന്നു. ആഒരുമാസമെങ്കിലും ഭൂമിയിലല്പം തിന്മകള്‍കുറയുന്നു.എന്നാല്‍ പുന്യമാസം വിടപറയാരാകുമ്പോള്‍ നല്ലമനുഷ്യര്‍ക്കൊപ്പം പ്രപഞ്ചവും കരയുന്നു.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളംഅവന്‍റെ കഴിഞ്ഞകാലപാപങ്ങളെ കുറിച്ച്ചിന്തിക്കുവാനും അതില്‍നിന്നു മോചിതനാകാനും പറ്റിയഅവസരംമറ്റൊന്നില്ല.അതുകൊണ്ട് സമാഗതമാകുന്ന പുണ്യറംസാന്‍മാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം ......... .

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

നമ്മുടെ ധനകാര്യഭാവി എന്ത്

ഡോ.ജോസ് സെബാസ്റ്റ്യന്‍

കേരളത്തിന്റെ ധനകാര്യം ഒരു ദൂഷിതവലയത്തില്‍ പെട്ടിട്ട് കുറേ വര്‍ഷങ്ങളായി. വിഭവദാരിദ്ര്യംമൂലം അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാനും പുതിയ ആസ്തികള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിന് കഴിയുന്നില്ല. ഇതുമൂലം സംസ്ഥാനത്തിന്റെ വിഭവാടിത്തറ വികസിക്കുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എണ്ണപ്പെട്ട വ്യവസായങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒറീസ്സ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍പോലും മെച്ചമാണ്. ഇതിന്റെഫലമായി ജനങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നില്ല. തന്മൂലം എല്ലാകാര്യങ്ങള്‍ക്കും സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള ജനവിഭാഗങ്ങള്‍ കൂടിക്കൂടിവരുന്നു. നേരേമറിച്ച് സംസ്ഥാനത്തിന്റെ കടം ഇതേകാലയളവില്‍ മൂന്നിരട്ടിയോട് അടുത്തായി. പ്രതിശീര്‍ഷ കടത്തിലും തൊഴിലില്ലായ്മയിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് സംസ്ഥാനത്തെ തൊഴിലില്ലായ്മ ഒട്ടും കുറച്ചിട്ടില്ല എന്ന് പട്ടിക-4ല്‍നിന്നും മനസ്സിലാക്കാം. കഴിഞ്ഞ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ കടമെടുപ്പിന്റെ പ്രയോജനം മിക്കവാറും മധ്യവര്‍ഗത്തിനാണ് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ന്നുവന്ന വികസനതന്ത്രവുമായി കേരളത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാണ്. തനതു വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും ആവശ്യമായ മിച്ചം കണ്ടെത്തുക എന്ന പുതിയതന്ത്രം പരീക്ഷിക്കേണ്ടിയിരിക്കുന്നു. 2011 ല്‍ നടപ്പില്‍വരാന്‍ പോകുന്ന ചരക്കു - സേവനനികുതി വിഭവസമാഹരണത്തില്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, അതു പ്രയോജനപ്പെടുത്തണമെങ്കില്‍ പൊതുവിഭവങ്ങളുടെ പ്രയോജനം താരതമ്യേന ന്യൂനപക്ഷമായ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്നത്തെ പ്രവണതയ്ക്ക് മാറ്റംവരണം. യു.ജി.സി.പോലുള്ള ഉയര്‍ന്ന ശമ്പള സെ്കയിലുകളും അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്‌കരണവും ആയുര്‍ദൈര്‍ഘ്യം കൂടുന്നതുമൂലം പെന്‍ഷന്‍കാരുടെ ആധിക്യവും ഈ പ്രവണത കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

കാരണം, പൊതുവിഭവങ്ങളുടെ 45 ശതമാനം ഒഴുകിയെത്തുന്ന മധ്യവര്‍ഗത്തിന്റെ ചോദനപ്രവണത (്യി്്യവിീഹറള്‍ റ് ര്ൃീുൗവ) ദരിദ്രരെയും താഴ്ന്ന വരുമാനക്കാരെയുംകാള്‍ വളരെ കുറവാണ്. ഉദാഹരണമായി 60,000 രൂപ പ്രതിമാസം ശമ്പളംവാങ്ങുന്ന ഒരു കോളേജ് അധ്യാപകന്‍ ഏറിയാല്‍ 25,000 രൂപ വിപണിയില്‍ ചെലവാക്കുമ്പോള്‍ 300 രൂപ പെന്‍ഷനായിവാങ്ങുന്ന കര്‍ഷകത്തൊഴിലാളി ഏറെക്കുറെ മുഴുവന്‍തുകയും വിപണിയില്‍ എത്തിക്കും.

മധ്യവര്‍ഗത്തിനു പോകുന്ന പൊതുവിഭവങ്ങളുടെ നല്ലൊരുപങ്ക് ബാങ്കുകളിലും മ്യൂച്വല്‍ഫണ്ടുകളിലും ഓഹരിവിപണിയിലുമാണ് എത്തുന്നത്. കൂടുതല്‍ പൊതുവിഭവങ്ങള്‍ ഭൂരിപക്ഷംവരുന്ന ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും കൈകളില്‍ എത്തിയാല്‍മാത്രമേ സംസ്ഥാനത്തെ വാണിജ്യ - വ്യാവസായികമേഖലകള്‍ ശക്തിപ്പെടൂ. വിഭവാടിത്തറ വികസിക്കാന്‍ ഇതൊരു അവശ്യ ഉപാധിയാണ്.

സംസ്ഥാനത്തെ സാമൂഹിക സുരക്ഷാപദ്ധതികളെ ഇതിനുള്ള ഉപകരണമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും വിവിധ സാമൂഹിക സുരക്ഷാപെന്‍ഷനുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ പരമാവധി 300 രൂപ ആയിരിക്കുമ്പോള്‍ പുതുക്കിയ യു.ജി.സി. ശമ്പളം വാങ്ങുന്ന ഒരു കോളേജ് അധ്യാപകന്റെ പെന്‍ഷന്‍ 30,000 രൂപയ്ക്ക് മേലെയാണ്. പെന്‍ഷന്‍ സമ്പ്രദായത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹികമായി സ്വീകാര്യമായ കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ടുവരികയും വികസിതരാജ്യങ്ങളിലെപ്പോലെ എല്ലാവര്‍ക്കും ബാധകമായ സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്യണം. ഇത് ഒരു ഔദാര്യമൊന്നുമല്ല. ദരിദ്രരില്‍നിന്നും താഴ്ന്ന വരുമാനക്കാരില്‍നിന്നും ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങളുടെ ഒരുഭാഗം അവര്‍ക്ക് തിരികെ നല്‍കുകമാത്രമാണ്.

ശമ്പളച്ചെലവും ഭരണച്ചെലവും ചുരുക്കാനുള്ള സാധ്യത വളരെയാണ്. സത്യത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍വേണ്ട ആള്‍ക്കാരുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. പക്ഷേ, തൊഴിലില്ലായ്മമൂലം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാഭാഗത്തുനിന്നും സമ്മര്‍ദമുണ്ട്. നേരിട്ടു തൊഴില്‍കൊടുക്കുന്നതല്ല, മറിച്ച് സമ്പദ്‌വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാറിന്റെ 'തൊഴില്‍' എന്നകാര്യം നമ്മുടെ സമൂഹത്തില്‍ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ ജോലിക്കുള്ള തള്ളിക്കയറ്റത്തിനു കാരണം തൊഴിലില്ലായ്മ മാത്രമല്ല, സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷകമായ സേവന - വേതന വ്യവസ്ഥകള്‍കൂടിയാണ്. വര്‍ഷത്തില്‍ ഏറിയാല്‍ 230 ദിവസം, അതും നാലോ അഞ്ചോ മണിക്കൂര്‍ ജോലിചെയ്താല്‍ കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, മരണംവരെ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭിക്കുമെങ്കില്‍ അതില്‍പ്പരം ആനന്ദം മറ്റെന്തുണ്ട്?

വാണിജ്യ-വ്യാവസായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനവും അവര്‍ നേരിടുന്ന സാഹസവും ഇതിനോടു താരതമ്യപ്പെടുത്തുക. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍മാത്രം പോരാ, സര്‍ക്കാര്‍ ജോലി ബോധപൂര്‍വം അനാകര്‍ഷകമാക്കുകകൂടി ചെയ്യണം.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് വകയിരുത്തിയശേഷം ബാക്കിയുള്ളത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എന്ന ഇന്നത്തെരീതിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് ഒരോന്നിനും മൊത്തംചെലവിന്റെ നിശ്ചിതശതമാനം എന്ന രീതിയില്‍ ബജറ്റുചെയ്യുന്ന നിയമം ഉണ്ടാക്കി നടപ്പില്‍വരുത്തണം. ഉദാഹരണമായി, മൊത്തം ശമ്പളബില്‍ മൊത്തംചെലവിന്റെ 25 ശതമാനത്തിനുമേല്‍ കൂടാന്‍പാടില്ല എന്ന നിയമം നടപ്പായാല്‍ ഈ ലേഖകന്‍ അടക്കമുള്ള സര്‍ക്കാര്‍ ശമ്പളക്കാര്‍ സമ്മര്‍ദങ്ങളിലൂടെ പൊതുവിഭവങ്ങളുടെ സിംഹഭാഗവും ഊറ്റിയെടുക്കുന്ന ഇന്നത്തെസ്ഥിതിക്കു മാറ്റംവരും.

പക്ഷേ, ഇതുകൊണ്ടൊന്നും അടിസ്ഥാനമേഖലകളില്‍ മുതല്‍മുടക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ മിച്ചംപിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കുറഞ്ഞുവരുന്ന കേന്ദ്രസഹായത്തിന്റെയും കടമെടുപ്പിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആവശ്യമായ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തും? സ്വകാര്യ-പൊതു പങ്കാളിത്തം, ബി.ഒ.ടി. മുതലായവയാണ് ഒരു മാര്‍ഗം. സര്‍ക്കാര്‍ അധീനതയിലുള്ള ആസ്തികളുടെ യുക്തിസഹമായ ഉപയോഗമാണ് മറ്റൊന്ന്. 120 ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ ഓടുന്നവയ്ക്കും നിര്‍ജീവാവസ്ഥയില്‍ തുടരുന്നവയ്ക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികള്‍ ഉണ്ട്. അവയില്‍ ചിലത് സ്വകാര്യമേഖലയ്ക്ക് കൈമാറിയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വിപണിയില്‍വിറ്റും വിഭവസമാഹരണം നടത്താം. കേന്ദ്രസര്‍ക്കാര്‍ ഈവിധത്തില്‍ വന്‍തോതില്‍ വിഭവസമാഹരണം നടത്തുന്നത് കേരളത്തിനു മാതൃകയാണ്.

മറ്റൊരു പ്രധാന ആസ്തി ഭൂമിയാണ്. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ളത്ര ആസ്തി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാറിന്റെ കൈവശമുണ്ടോ എന്നുസംശയമാണ്. പക്ഷേ, ഈ ഭൂമി അശ്ശേഷം കാര്യക്ഷമതയില്ലാത്ത വിധത്തിലാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വാസസ്ഥലങ്ങള്‍ മാനത്തേക്ക് വളരുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ണായ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇവ ശാസ്ത്രീയമായി ബഹുനിലമന്ദിരങ്ങളില്‍ ക്രമീകരിച്ചാല്‍ വളരെയധികം ഭൂമി പൊതുവിപണിയില്‍ വില്പനയ്ക്കായി ലഭ്യമാക്കാം. വന്‍തോതില്‍ വിഭവസമാഹരണം നടത്താനുള്ള ഒരു മാര്‍ഗമാണിത്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ പരീക്ഷണങ്ങളിലൂടെയും മാത്രമേ കേരളം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദൂഷിതവലയം ഭേദിക്കാനാവൂ. പക്ഷേ, ഒരുതരത്തിലുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍പോലും ആവാത്തവിധം കേരളത്തിലെ ബൗദ്ധികമണ്ഡലം അടഞ്ഞതായിപ്പോയിരിക്കുന്നു. ആസ്തികള്‍ സര്‍ക്കാറിന്റേതായാലും വ്യക്തികളുടേതായാലും പൊതുസമൂഹത്തിനു പ്രയോജനപ്പെടുന്നവിധത്തില്‍ ഉപയോഗിക്കുന്നതാണ് പ്രധാനം എന്നത് അംഗീകരിക്കപ്പെടുന്നില്ല. 'സ്വകാര്യവത്കരണം', 'കമ്പോളവത്കരണം', 'നിയോലിബറലിസം' തുടങ്ങിയ യഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താത്പര്യങ്ങളാണ്. വികസനരംഗത്ത് കേരളത്തില്‍ നിലനില്ക്കുന്ന കടുത്ത ആശയദാരിദ്ര്യത്തിന്റെ ഭാരം പേറേണ്ടിവരുന്നത് സമൂഹത്തിലെ ദരിദ്രരും താഴ്ന്ന വരുമാനക്കാരുമാണ്.

മോഡിയും അമിതും പിന്നെ നിയമവും

സൊറാ ബുദ്ദീന്‍ ഷേക്ക്‌ വ്യാജ ഏറ്റു മുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന്‌ പുറ ത്തേക്ക്‌ മാറ്റണമെന്ന സി.ബി.ഐ ആവശ്യ ത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന്‌ മോഡി ആരോപിക്കുന്നു. ``ഗുജറാത്ത്‌ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തെ ഒരു ശത്രുരാജ്യമായാണോ കേന്ദ്രം പരിഗണിക്കുന്നത്‌''?-രോഷാകുലനായ മോഡി ചോദിക്കുന്നു. ചെയയ്തുകൂട്ടിയ അക്രമങ്ങളും കള്ളത്തരങ്ങളും കാലാകാലങ്ങളില്‍ മറച്ചുവെക്കാന്‍ കഴിയില്ല ആര്‍കും. അതോരുപ്രാപഞ്ചികസത്യമാണ്.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.അധികാരത്തിനും സ്വന്തം കാര്യലാഭത്തിനുംവേണ്ടി നിരപരാധികളെ കൊന്നുതള്ളിയ ഒരുകാലന്റെ വിറളിപൂണ്ട ജല്‍പനങ്ങലാണ്ഇതല്ലാം.ഭൂരിപക്ഷത്തിന്റെമാത്രം മതവികാരങ്ങല്‍ക്കനുസരിച്ചുരാജ്യത്തെ നിയമസംഹിതകളെയും ജുടീഷരിയെയും എല്ലാകാലത്തും വഞ്ചിക്കാനാകില്ല.
വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ്‌ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌. തന്നെ അപകീര്‍ത്തിപ്പെടുത്താനായി എട്ടുവര്‍ഷമായി തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ കേസെന്നും മോഡി ആരോപിക്കുന്നു. കേസ്‌ ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട്‌ സിബിഐ കഴിഞ്ഞദിവസമാണ്‌ സുപ്രിംകോടതിയെ സമീപിച്ചത്‌. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്‌ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണെ്‌ടന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ്‌ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഇവിടെ തുടങ്ങട്ടെ അഹിംസയുടെ മരണമണി ...

Add comment

 
Free Website templatesMusiczik.netfreethemes4all.comLast NewsFree CMS TemplatesFree CSS TemplatesFree Soccer VideosFree Wordpress ThemesFree Blog templatesFree Web Templates